പത്തനംതിട്ട: പ്രക്കാനം പറപ്പള്ളില്‍ ഭാസ്കരന് ഇത് രണ്ടാം ജന്മമാണ്. മീനച്ചൂടില്‍ പകലന്തിയോളം മണ്ണില്‍ പണിത് കരകയറിയ ഒരുനാള്‍ തല ചുറ്റിയത് മാത്രമുണ്ട് ഈ 72 കാരന് ഓര്‍മ്മ. പിന്നെ മൂന്നാം നാള് കണ്ണുതുറന്നത് കോട്ടയം മെഡിക്കല്‍ കോളേജിലെ ഐസിയുവിലാണ്. കടുത്ത ഹൃദയാഘാതമായിരുന്നു ഭാസ്കരന്. രക്ഷപ്പെടാന്‍ സാധ്യത കുറവെന്ന് ഡോക്ടര്‍മാരും പറഞ്ഞു.
ജീവന് തിരികെ കിട്ടിയത് അയ്യപ്പന്റെ അനുഗ്രഹം കൊണ്ട് മാത്രമെന്ന് കറകളഞ്ഞ അയ്യപ്പഭക്തനായ ഭാസ്കരനും കുടുംബവും പറയുന്നു. ആശുപത്രിക്കിടക്കയില്‍ മകള്‍ സുമയുടെ മുന്നില്‍ ഭാസ്കരന് മെല്ലെ കണ്ണുതുറക്കുമ്പോള്‍ ആദ്യം ചോദിച്ചത്, മോളെ.. സുരേന്ദ്രന് ജയിക്കുമോ? എന്ന്. അത്താഴപ്പട്ടിണിക്കാരനായ ഈ പാവത്തിന് പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേന്ദ്രനെ വ്യക്തിപരമായി അറിയില്ല. പക്ഷേ, അയ്യപ്പന്മാരെ കൊല്ലാക്കൊല ചെയ്ത ഭരണകൂടഭീകരതയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ മുന്നണി പോരാളിയായിരുന്നു സുരേന്ദ്രനെന്നറിയാം.
ആശുപത്രി വിട്ട് വീട്ടില്‍ എത്തിയിട്ട് രണ്ടു ദിവസമേ ആയുള്ളൂ. ഉടന്‍ തന്നെ സുരേന്ദ്രനെ കാണണമെന്ന ആഗ്രഹം ബിജെപി പ്രവര്‍ത്തകരെ അറിയിച്ചു. പിറ്റേന്ന് തന്നെ സുരേന്ദ്രന് ഭാസ്കരന്റെ വീട്ടിലെത്തി. ജന്മസുകൃതമെന്നാണ് ഈ കൂടിക്കാഴ്ചയെക്കുറിച്ച് ഭാസ്കരന് പറഞ്ഞത്.
സുരേന്ദ്രന് വോട്ട് ചെയ്യാന്‍ അയ്യപ്പന് എനിക്ക് ആയുസ്സ് നീട്ടിത്തന്നതാണെന്നാണ് ഭാസ്കരന് പറയുന്നത്. ഈ നാട് നിലനില്ക്കണമെങ്കില് സുരേന്ദ്രന്റെ പ്രസ്ഥാനം ജയിച്ചുവരണം, പ്രക്കാനത്തെ വീട്ടിലിരുന്ന് ഭാസ്കരന് പറയുന്നു. ഭാസ്കരന് നാട്ടിലെ ഗുരുസ്വാമിയാണ.് എല്ലാ ദിവസവും വീട്ടില്‍ ശരണം വിളിയുമുണ്ട്. വിശ്രമം കഴിഞ്ഞ് ഇറങ്ങി നടക്കാറായാല്‍ സുരേന്ദ്രന് വേണ്ടി പ്രവര്‍ത്തിക്കാന്‍ എല്ലാ ദിവസവും ഇറങ്ങണമെന്ന ആഗ്രഹത്തിലാണ് ഭാസ്കരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: