ലണ്ടന്‍: ഇന്ത്യയിലെ വിവിധ ബാങ്കുകളെ പറ്റിച്ച് 9000 കോടിയുമായി മുങ്ങിയ വിവാദ മദ്യരാജാവ് വിജയ് മല്ല്യക്ക് ബ്രിട്ടീഷ് കോടതിയില്‍ വന്‍ തിരിച്ചടി. തന്നെ ഇന്ത്യക്ക് കൈമാറാനുള്ള വെസ്റ്റ് മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്കാന് അനുമതി തേടി മല്ല്യ നല്കിയ ഹര്‍ജി ബ്രിട്ടീഷ് ഹൈക്കോടതി തള്ളി.
ഇതോടെ മല്ല്യക്ക് അപ്പീല്‍ നല്‍കാനുള്ള വഴിയടഞ്ഞു. കോടതി വിധി മോദി സര്‍ക്കാരിന് വലിയ നേട്ടമാണ്. ഇതോടെ മല്ല്യയെ ഇന്ത്യക്ക് കൈമാനുള്ള നടപടി വേഗത്തിലാകും.
തന്റെ കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സിനു വേണ്ടിയെന്ന പേരിലാണ് മല്ല്യ പതിനേഴോളം ബാങ്കുകളില്‍ നിന്ന് 9000 കോടിയിലേറെ രൂപ വായ്പ്പയെടുത്ത് ബ്രിട്ടനിലേക്ക് മുങ്ങിയത്. സിബിഐയും എന്‍ഫോഴ്സ്മെന്റും അന്വേഷണം നടത്തുമ്പോഴാണ് ഇയാള്‍ മുങ്ങിയത്. തുടര്‍ന്ന് ഇയാളെ കൈമാറാന്‍ അഭ്യര്‍ഥിച്ച് ഇന്ത്യ ബ്രിട്ടീഷ് അധികൃതര്‍ക്ക് കത്തു നല്കി. കത്ത് അധികൃതര്‍ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതിക്ക് കൈമാറി. കോടതി വിചാരണക്കു ശേഷം മല്ല്യയെ ഇന്ത്യക്ക് കൈമാറാന്‍ ഉത്തരവിടുകയായിരുന്നു. ജസ്റ്റിസ് എമ്മാ ആര്‍ബുത് നോട്ടിന്റെയായിരുന്നു ഉത്തരവ്. ഇതിനെതിരെ അപ്പീല്‍ നല്കാന് അനുവാദം തേടി മല്ല്യ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയാണ് ഇന്നലെ തള്ളിയത്.
ഇതോടെ 63 കാരനായ മല്ല്യയെ ഇന്ത്യക്ക് കൈമാറാനുള്ള നടപടി കൂടുതല്‍ എളുപ്പമായി.
പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് 13000 കോടി തട്ടിയ നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള ഹര്‍ജിയിലുള്ള നടപടി ബ്രിട്ടീഷ് കോടതിയില്‍ പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: