മാണിസാര്‍ എന്ന പേരില്‍ സംസ്ഥാന രാഷ്ട്രീയത്തിലെ തേരോട്ടത്തില്‍ ബാര്‍ കോഴക്കേസ് കെ.എം. മാണിയെ ശരിക്കും ഉലച്ചു. 2014ല്‍ പൂട്ടിയ 418 ബാറുകള്‍ തുറക്കുന്നതിനായി ബാറുടമകളുടെ സംഘടനയില്‍ നിന്നും കോഴ വാങ്ങിയെന്ന ആരോപണമാണ് തിരിച്ചടിയായത്.
ബാര്‍ കോഴയില്‍ മാണിക്കെതിരെ വിജിലന്‍സ് കേസെടുത്തു. തിരുവനന്തപുരം വിജിലന്‍സ് കോടതി തുടരന്വേഷണം പ്രഖ്യാപിച്ചതിനെതിരെ മാണി ഹൈക്കോടതിയെ സമീപിച്ചു. പിന്നീട് സീസറിന്റെ ഭാര്യ സംശയങ്ങള്‍ക്ക് അതീതയായിരിക്കണമെന്ന കോടതി പരാമര്‍ശം രാജിയിലേക്ക് വഴിവെച്ചു.
ബാര്‍കോഴയെ തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ കേരള കോണ്‍ഗ്രസ് യുഡിഎഫ് വിടുന്നതിലും കലാശിച്ചു. ഒരുകാലത്ത് വലിയ സമ്മര്ദ്ദശക്തിയായിരുന്ന കെ. എം. മാണി ഒരു മുന്നണിയിലും ഇല്ലാതെ നിഷ്പ്രഭമായിപ്പോയ അവസ്ഥയിലേക്കെത്തി. ഇടതുമുന്നണി വീണ്ടും മുഖ്യമന്ത്രി പദം എന്ന പച്ചില കാട്ടി പ്രലോഭിച്ചെങ്കിലും പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പ് ഈ മോഹത്തെ തല്ലിക്കെടുത്തി. എങ്കിലും ഏറെ വൈകാതെ യുഡിഎഫില്‍ തന്നെ തിരിച്ചെത്തി കേരള കോണ്‍ഗ്രസിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ പാലയിലെ മാണിക്യത്തിന് ആയി. അതേസമയം പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ മകന് ജോസ് കെ മാണിക്ക് കൈമാറണമെന്ന മോഹം പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പ് കാരണം നടപ്പാക്കാനായില്ല എന്നതായിരുന്നു അവസാന കാലത്ത് മാണി സാറിനെ ഏറെ അലട്ടിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: