ന്യൂദല്‍ഹി: ഇംഗ്ലണ്ടിന്റെ മുന്‍ മാനേജര്‍ സ്വെന്‍ – ഗോരാന്‍ എറിക്സണ് ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ മുഖ്യ പരിശീലകനായേക്കും. പരിശീലകനെ തെരഞ്ഞെടുക്കാനായി തയ്യാറാക്കിയ ചുരുക്കപ്പട്ടികയില്‍ എറിക്സണാണ് മുന്നില്‍.
ബെംഗളൂരു എഫ്സിയുടെ മുന്‍ കോച്ച് ആല്‍ബര്‍ട്ട് റോക്ക (സ്പെയിന്), ടോമി ടെയ്ലര് (ഇംഗ്ലണ്ട്), ഹകന്‍ എറിക്സണ് ( സ്വീഡന്), ടോമിസ്ലാവ് സിവിക് (സെര്‍ബിയ), ലീ ക്ലാര്‍ക്ക് (ഇംഗ്ലണ്ട്), ലുകാസ് അല്‍കാറസ് ഗോണ്‍സാലസ് (സ്പെയിന്) തുടങ്ങിയ പ്രമുഖര്‍ 35 പേരുടെ ചുരുക്കപ്പട്ടികയിലുണ്ട്.
സ്വീഡിഷ്ുകാരനായ ഗോരാന്‍ എറിക്സണ് അഞ്ചുവര്‍ഷം ഇംഗ്ലണ്ട് ഫുട്ബോള്‍ ടീമിന്റെ മുഖ്യപരിശീലകനായിരുന്നു. ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാന്‍ ഗോരാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു.
അപേക്ഷ നല്കിയ 250 പേരില്‍ നിന്നാണ് 35 പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. മുഖ്യ പരിശീലകനായ സ്റ്റീഫന്‍ കോണ്സ്റ്റന്റൈന് രാജിവച്ചതിനെ തുടര്‍ന്നാണ് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് പുതിയ കോച്ചിനെ കണ്ടെത്താന്‍ അപേക്ഷ ക്ഷണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: