റഫാല്‍ : പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷണം പോയെന്ന് ആരോപണം ഉയര്‍ന്ന രേഖകള്‍ റഫാല്‍ കേസില്‍ പരിഗണിക്കാമെന്ന് സുപ്രിം കോടതി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനമായ മുന്നംഗ ബെഞ്ചിന്റേതാണ് ഉത്തരവ്.
രാജ്യസുരക്ഷക്ക് തന്നെ ഭീഷണിയാകുന്ന രേഖകളാണ് ചോര്‍ത്തിയതെന്ന അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ കോടതിയെ അറിയിച്ചിതിനെ തുടര്‍ന്ന് കേസ് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. നേരത്തെ റാഫേല്‍ കരാര്‍ സുതാര്യമാണെന്ന് സുപ്രിം കോടതി വിധിച്ചിരുന്നു.
ആ വിധി തുറന്ന കോടതിയില്‍ കേള്‍ക്കവെയാണ് പുതിയ രേഖകള്‍ ഹര്‍ജിക്കാര്‍ കോടതിക്ക് കൈമാറിയത്. പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ച രേഖകളാണ് ഇതെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം. അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്, മുന്‍ കേന്ദ്ര മന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരാണ് ഹര്‍ജിക്കാര്‍. അതേസമയം റഫാല്‍ ഇടപാടില്‍ നേരത്തെ പുറപ്പെടുവിച്ച വിധി പുനപ്പരിശോധിക്കുന്നതിനുള്ള ഹര്‍ജി പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. ഇത് സംബന്ധിച്ചുള്ള തിയതി പിന്നീട് തീരുമാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: