ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും പിന്തുണച്ച് 906 കലാകാരന്മാരുടെ അഭ്യര്‍ഥന. ഇടത്-കോണ്‍ഗ്രസ് ആഭിമുഖ്യമുള്ള അറുനൂറോളം കലാകാരന്മാര് മോദിക്കെതിരെ പ്രസ്താവന ഇറക്കിയതിന് പിന്നാലെയാണ് ഇത്രയധികം പേര് മോദിയെ പിന്തുണച്ച് രംഗത്തെത്തിയത്. ഇതാദ്യമായാണ് ബിജെപിക്കും മോദിക്കും കലാകാരന്മാരുടെ ഇത്രവലിയ പിന്തുണ ലഭിക്കുന്നതെന്നതും ശ്രദ്ധേയം.
പണ്ഡിറ്റ് ജസ്രാജ്, ശങ്കര്‍ മഹാദേവന്, ഹന്‍സ് രാജ് ഹന്‍സ്, വിവേക് ഒബ്റോയ്, റിത ഗാംഗുലി തുടങ്ങിയ പ്രമുഖരാണ് മോദിയെ പിന്തുണച്ച് രംഗത്തെത്തിയത്. രാജ്യത്തിനാവശ്യം ദുര്‍ബലമായ സര്‍ക്കാരല്ലെന്നും ശക്തമായ സര്‍ക്കാരാണെന്നും ഇവര്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
കേന്ദ്രത്തില്‍ ശക്തമായ സര്‍ക്കാര്‍ ആവശ്യമാണ്. അതിനാല്‍, നിലവിലെ സര്‍ക്കാര്‍ തുടരണം. അഴിമതിരഹിതവും സദ്ഭരണം കാഴ്ചവയ്ക്കുന്നതും വികസനത്തിനായി പ്രവര്‍ത്തിക്കുന്നതുമായി സര്‍ക്കാരാണ് കേന്ദ്രത്തിലാവശ്യമെന്നും കലാകാരന്മാര് പ്രസ്താവനയില്‍ പറയുന്നു.
മോദി വിരുദ്ധ സേനയുടെ തലവന്മാരായ നസറുദ്ദീന്‍ ഷാ, ഗിരീഷ് കര്‍ണാട്, അരുന്ധതി റോയി, അനുരാഗ് കശ്യപ് തുടങ്ങിയ ഇടതനുകൂല സാഹിത്യ-കലാകാരന്മാരാണ് മോദിക്കെതിരെ കഴിഞ്ഞയാഴ്ച പ്രസ്താവന ഇറക്കിയത്.
ഭരണത്തിലിരിക്കുന്ന സര്‍ക്കാരിനെ പുറത്താക്കാന്‍ തന്റെയൊപ്പമുള്ള ചിലര്‍ പ്രസ്താവന ഇറക്കിയിട്ടുണ്ടെന്ന പരിഹാസമായിരുന്നു ഇവരുടെ നിലപാടിനോടുള്ള അനുപം ഖേറിന്റെ മറുപടി. ഔദ്യോഗികമായി പ്രതിപക്ഷത്തിനൊപ്പമാണ് തങ്ങളെന്നാണ് ഇവര്‍ വ്യക്തമാക്കിയത് ഭാഗ്യമായെന്നും കാപട്യമില്ലാത്ത നിലപാടാണ് ഇതെന്നും ഖേര്‍ പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: