ലണ്ടന്‍: ‘വിസ്ഡന് ലീഡിങ്ങ് ക്രിക്കറ്റര്‍ ഇന്‍ ദ വേള്‍ഡ്’ പുരസ്കാരം ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്ക്. തുടര്‍ച്ചയായ മൂന്നാം തവണയാണ് കോഹ്ലി നേട്ടം സ്വന്തമാക്കുന്നത്. വനിതകളില്‍ ലീഡിങ്ങ് ക്രിക്കറ്റര്‍ പുരസ്കാരം സ്മൃതി മന്ദാന സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനം നടത്തിയ മന്ദാന ഏകദിനത്തില്‍ 1,291 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു.
മുപ്പതുകാരനായ കോഹ്ലി ഈ വര്‍ഷത്തെ മികച്ച അഞ്ച് ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിലും ഇടം നേടി. കോഹ്ലിക്ക് പുറമെ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ജോസ് ബട്ലര്, സാം കറന്, കൗണ്ടി താരം റോറി ബേര്ണ്സ്, ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരം ടാമി ബ്യൂമോന്റ് എന്നിവരും പുരസ്കാരത്തിന് അര്‍ഹരായി.
കോഹ്ലിയുടെ ബാറ്റിങ്ങ് വര്‍ഷംതോറും കൂടുതല്‍ മികവിലേക്ക് ഉയരുകയാണെന്നും ഏകദിന മത്സരങ്ങളിലും ടെസ്റ്റിലും താരം ഒരുപോലെ തിളങ്ങുന്നുണ്ടെന്നും വിസ്ഡന് എഡിറ്റര്‍ ലോറന്‍സ് ബൂത്ത് പറഞ്ഞു. കഴിഞ്ഞ വര്‍ഷം മൂന്ന് ഫോര്‍മാറ്റില്‍നിന്നുമായി 2,735 റണ്‍സാണ് കോഹ്ലി അടിച്ചുകൂട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: