ന്യൂദല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പലയിടത്തും സംഘര്‍ഷം. ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ വോട്ടെടുപ്പിനിടെ തെലുങ്ക് ദേശം പാര്‍ട്ടിയുടെ ഗുണ്ടകള്‍ പോളിങ് കേന്ദ്രം അടിച്ചു തകര്‍ത്തു. പലയിടങ്ങളിലും ടിഡിപി പ്രവര്‍ത്തകര്‍ വോട്ടിംഗ് തടസ്സപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി തര്‍ക്കമുണ്ടായതിനു പിന്നാലെയാണ് ഇവര്‍ പോളിങ് ബൂത്ത് നശിപ്പിച്ചത്. വെസ്റ്റ് ഗോദാവരിയില്‍ കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു.
ആന്ധ്രയിലെ അനന്ത്പൂരില്‍ സ്ഥാനാര്‍ത്ഥി വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ചു. ജനസേന പാര്‍ട്ടി സ്ഥാനാര്‍ത്ഥി മധുസൂദന്‍ ഗുപ്തയാണ് വോട്ടിംഗ് യന്ത്രം എറിഞ്ഞുടച്ചത്. അനന്ദ്പൂരിലെ ഗൂട്ടി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ് ഇയാള്‍. വോട്ട് ചെയ്യാനെത്തിയപ്പോള്‍, വോട്ടിംഗ് യന്ത്രത്തിന് തകരാറുണ്ടെന്ന് ഉദ്യോഗസ്ഥരോട് കയര്‍ത്തതിന് ശേഷമാണ് വോട്ടിംഗ് യന്ത്രം തകര്‍ത്തത്. അതേസമയം പലയിടങ്ങളിലും ബൂത്തുകള്‍ ടിഡിപി പിടിച്ചടക്കി വച്ചിരിക്കുന്നതായി വൈഎസ്ആര്‍ കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തുന്നതെന്നാണ് ടിഡിപി ആരോപണം.
ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ എട്ട് ലോക്സഭ മണ്ഡലങ്ങളിലും ആദ്യ മണിക്കൂറിനുളില്‍ ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തി. സഹാറന്‍പുരി-13, മുസാഫര്‍നഗര്‍-12, മീററ്റ്-11, ബിജ്നോര്‍-11, ബാഗ്പത്-10.19, ഗാസിയാബാദ് -12, ഗൗതംബുദ്ധനഗര്‍-10.7 എന്നിങ്ങനെയാണ് പോളിങ് ശതമാനം. 11 മണിവരെ 91 മണ്ഡലങ്ങളിലും ഭേദപ്പെട്ട പോളിങ് രേഖപ്പെടുത്തി. അരുണാചല്‍ പ്രദേശ് 13.3, തെലങ്കാന 10.6, അസം 10.2, ആന്‍ഡമാന്‍ നിക്കോബര്‍ 5.83 എന്നിങ്ങനെയാണ് പോളിങ് ശതമാനം.
കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ജഗമോഹന്‍ റെഡ്ഡി, ആസാദുദ്ദീന്‍ ഒവൈസി, ഹരീഷ് റാവത്ത്, തുടങ്ങിയ രാഷ്ട്രീയനേതാക്കള്‍ ആദ്യഘട്ട വോട്ടെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: