കൊല്ലം: ജൂവലറിയിലെ സ്വര്‍ണ്ണ തട്ടിപ്പിനും കിളികൊല്ലൂരിലെ വീട്ടമ്മയെ പറ്റിച്ച് സ്വര്‍ണ്ണം തട്ടിയ കേസിലെ മുഖ്യപ്രതി ലിമക്ക് മറ്റൊരു കേസില്‍ ആറ് മാസം തടവ്.
2009 തട്ടിപ്പ് നടത്തിയതില്‍ ഈസ്റ്റ് പോലീസ് എടുത്ത കേസില്‍ 2010 ല്‍ കോടതി ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ രണ്ട് പേരുടെ ജാമ്യത്തില്‍ പുറത്തിറങ്ങിയ ലിമ മുങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം ജൂവലറി തട്ടിപ്പിന് ജാമ്യം എടുക്കാന്‍ ശ്രമിക്കുന്നതിന് ഇടയിലാണ് പഴയ കേസില്‍ വീണ്ടും ശിക്ഷ കിട്ടിയത്.
കിളികൊല്ലൂര്‍ സ്വദേശിയെ തട്ടിച്ച് അഞ്ചു ലക്ഷം രൂപ കവര്‍ന്ന് വണ്ടി ചെക്ക് നല്‍കിയതിന് 2017ല്‍ കേസ് നല്‍കിയിരുന്നു ഇതിനും ലിമക്ക് വാറണ്ട് നിലവില്‍ ഉണ്ട് .ആറു മാസം ശിക്ഷ ലഭിച്ച തട്ടിപ്പുകാരിയെ കൊട്ടരക്കര സബ്ജയിലിലെക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: