മുംബൈ: കര്‍ണാടക ബാറ്റ്സ്മാന് കെ.എല്‍.രാഹുലിനെ ഇനി തഴയാനാകില്ല. ഐപിഎല്ലില്‍ സെഞ്ചുറി കുറിച്ച ഈ കിങ്സ് ഇലവന് പഞ്ചാബ് ഓപ്പണര്‍ ലോകകപ്പ് ടീമില്‍ സ്ഥാം ലഭിക്കാന്‍ അര്‍ഹനാണെന്ന് തെളിയിച്ചുകഴിഞ്ഞു. പതിനഞ്ചിന് ടീം പ്രഖ്യാപിക്കുമ്പോള്‍ ഈ ഇരുപത്തിയാറുകാരാന് പതിനഞ്ചംഗ ഇന്ത്യന്‍ ടീമിലുണ്ടാകുമെന്നാണ് പ്രതീക്ഷ.
ഒരു ചാനല്‍ പരിപാടിയില്‍ ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ജനുവരിയിലെ ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ രാഹുല്‍ ഐപിഎല്ലില്‍ മികവ് കാട്ടിവരുകയാണ്. ഐപിഎല്ലിലെ പ്രകടനം ടീം സെലക്ഷനെ ബാധിക്കില്ലെന്ന് സെലക്ഷന് കമ്മിറ്റി വ്യക്തമാക്കിയെങ്കിലും രാഹുലിന്റെ ഈ സെഞ്ചുറി അവര്‍ കാണാതെപോകില്ലെന്ന് കരുതുന്നു.
കഴിഞ്ഞ രാത്രിയില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലാണ് രാഹുല്‍ സെഞ്ചുറി കുറിച്ചത്. 64 പന്തില്‍ 100 റണ്‍സുമായി അജയ്യനായി നിന്നു. അവസാന മൂന്ന് ഓവറുകളില്‍ 54 റണ്‍സ് അടിച്ചുകൂട്ടി. പാണ്ഡ്യയുടെ ഒരു ഓവറില്‍ 25 റണ്‍സ് നേടി.
ഐപിഎല്ലില്‍ ഈ സീസണില്‍ സെഞ്ചുറി നേടുന്ന നാലാമത്തെ ബാറ്റ്സ്മാനാണ് രാഹുല്‍. ഇന്ത്യയുടെ മലയാളി താരം സഞ്ജു സാംസണ്, ഇംഗ്ലീഷ് താരം ജോണി ബെയര്‍സ്റ്റോ, ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് ഈ സീസണില്‍ സെഞ്ചുറി നേടിയ മറ്റ് ബാറ്റ്സ്മാന്മാര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: