ആംസ്റ്റര്‍ഡാം: സൂപ്പര്‍ സറ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ യുവന്റസിന്റെ വിലപ്പെട്ട താരമാണണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു. പരിക്ക് ഭേദമായി കളിക്കളത്തിലേക്ക് തിരിച്ചുവന്ന റൊണാള്‍ഡോ അയാക്സിനെതിരായ ചാമ്പ്യന്‍സ് ലീഗ് ആദ്യ പാദ ക്വാര്‍ട്ടറില്‍ യുവന്റസിന് സമനിലയൊരുക്കി (1-1) മേല്‍ക്കൈ സമ്മാനിച്ചു.
ജോഹന്‍ ക്രൈഫ് അരീനയില്‍ നടന്ന മത്സരത്തില്‍ അയാക്സിന്റെ അമ്പതിനായരിത്തിലേറെ വരുന്ന കാണികളെ നിരാശരാക്കി റൊണാള്‍ഡോ യുവന്റസിനെ മുന്നിലെത്തിച്ചു. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിലാണ് റൊണാള്‍ഡോ അയാക്സിന്റെ വല കുലുക്കിയത്. ചാമ്പ്യന്‍സ് ലീഗില്‍ റൊണാള്‍ഡോയുടെ 125-ാം ഗോള്‍. ഇത് റെക്കോഡാണ്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബ്രസീലുകാരനായ ഡേവിഡ് നെരെസ് ഗോള്‍ നേടി അയാക്സിന് സമനില നേടിക്കൊടുത്തു. പക്ഷെ അയാക്സിന്റെ തട്ടകത്തില്‍ റൊണാള്‍ഡോ നേടിയ എവേ ഗോളിന്റെ ആനുകൂല്ല്യവുമായി യുവന്റസിന് രണ്ടാം പാദത്തിനിറങ്ങാം. ഈ മാസം 17നാണ് രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനല്‍.
മറ്റെല്ലാവരില്‍ നിന്ന് വ്യത്യസ്തനാണെന്ന് റൊണാള്‍ഡോ തെളിയിച്ചു. റൊണാള്‍ഡോയുടെ നീക്കവും ടൈമിങ്ങുമൊക്ക മറ്റു കളിക്കാരില്‍ നിന്ന വെറിട്ടുനില്ക്കുന്നതായി യുവന്റസ് കോച്ച് മിസിമിലിയനോ അല്ലെഗ്രി പറഞ്ഞു.
അയാക്സ് നിലവാരമുള്ള ടീമാണ്. അവര്‍ ഗോള്‍ മടക്കിയതോടെ വിജയപ്രതീക്ഷ തകര്‍ന്നു. പക്ഷെ ഞങ്ങള്‍ ശക്തമായി പ്രതിരോധിച്ചു. നല്ലരീതിയില്‍ മത്സരം അവസാനിപ്പിക്കാന്‍ കഴിഞ്ഞെന്നു കോച്ച കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാസം യൂറോപ്യന്‍ ചാമ്പ്യന്‍സ് യോഗ്യത ടൂര്‍ണമെന്റില്‍ പോര്‍ച്ചുഗലിനായി കളിക്കുന്നതിനിടെ പരിക്കേറ്റ റൊണാള്‍ഡോ ഇതാദ്യമായാണ് കളിക്കാനിറങ്ങിയത്. ചാമ്പ്യസ് ലീഗ് പ്രീക്വാര്‍ട്ടറില്‍ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ഹാട്രിക്ക് നേടിയശേഷം ആദ്യമായാണ് റൊണാള്‍ഡോ യുവന്റസിനായി ഇന്നലെ കളത്തിലിറങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: