കോഴിക്കോട്: ജയില്‍മോചിതനായി കോഴിക്കോട്ടെത്തിയ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭ നായകനും കോഴിക്കോട് ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ അഡ്വ. കെ.പി. പ്രകാശ്ബാബുവിന് ആവേശോജ്വല സ്വീകരണം. രാവിലെ 8.45 ഓടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയ പ്രകാശ്ബാബുവിനെ ആരതി ഉഴിഞ്ഞും പൂക്കള്‍ വിതറിയുമാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.
നൂറുകണക്കിന് പ്രവര്‍ത്തകരാണ് അദ്ദേഹത്തെ സ്വീകരിക്കാനായി കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയത്. അഡ്വ.പ്രകാശ് ബാബുവിനെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള താമരമാല ചാര്‍ത്തി സ്വീകരിച്ചു. അമ്മമാരുടെ നേതൃത്വത്തില്‍ ആരതി ഉഴിഞ്ഞ് നെറ്റിയില്‍ തിലകം ചാര്‍ത്തി. തുടര്‍ന്ന് വിവിധ മണ്ഡലം ഭാരവാഹികളും മോര്‍ച്ചാ ഭാരവാഹികളും ഷാളണിയിച്ചു.
നഗരപ്രദക്ഷിണമായി സാമൂതിരിരാജ വക തളി ക്ഷേത്രം, കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തി. സനാതനധര്‍മ്മ പരിഷത്ത് ജനറല്‍ കണ്‍വീനര്‍ പട്ടയില്‍ പ്രഭാകരനെ വീട്ടിലെത്തി സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി. തുടര്‍ന്ന് എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലെത്തി. ഉച്ചയോടെ കോഴിക്കോട് ജില്ലാ കോടതിയിലും ബാര്‍ അസോസിയേഷനിലുമെത്തി അഭിഭാഷകരോടും കോടതി ജീവനക്കാരോടും വോട്ടഭ്യര്‍ത്ഥിച്ചു.
റെയില്‍വേ സ്റ്റേഷനില്‍ നല്കിയ സ്വീകരണത്തിന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി. ജിജേന്ദ്രന്‍, വൈസ് പ്രസിഡന്റ് എം.സി. ശശീന്ദ്രന്, സെക്രട്ടറി അഡ്വ.കെ.വി. സുധീര്‍, കൗണ്‍സിലര്‍മാരായ നമ്പിടി നാരായണന്, ഇ. പ്രശാന്ത്കുമാര്‍ എന്നിവരും കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ നല്കിയ സ്വീകരണത്തിന് സംസ്ഥാന വൈസ് പ്രസിഡന്റ് ചേറ്റൂര്‍ ബാലകൃഷ്ണന്, ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്, സി.കെ. ബാലകൃഷ്ണന് തുടങ്ങിയവരും നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: