പള്ളുരുത്തി: കടലാക്രമണത്തെ പ്രതിരോധിക്കാനുള്ള മാസ്റ്റര്‍പ്ലാന്‍ തയാറാക്കി മരപ്പണിക്കാരനായ വക്കച്ചന്ചിലവനയെ അഭിനന്ദിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം. പള്ളുരുത്തി നോര്‍ത്ത് ഏരിയായിലെ സ്ഥാനാര്‍ത്ഥി പര്യടനത്തിനിടെയാണ് പെരുമ്പടപ്പ് സ്വദേശി വക്കച്ചന് കണ്ണന്താനത്തിനെ കാണാനെത്തിയത്.
മരപ്പണിക്കാരനായ വക്കച്ചന് വര്‍ഷങ്ങളോളം പഠനം നടത്തിയും നിരവധി പേരുമായി കൂടിക്കാഴ്ച നടത്തിയുമാണ് ഭാരതത്തിലെ തീരദേശ മേഖലയെ സംരക്ഷിക്കാനായി ഇത്തര മൊരു പ്ലാന്‍ തയ്യാറാക്കിയത്.
കപ്പല്‍ ആകൃതിയില്‍ തീരമേഖലയില്‍ വലിയ കെട്ടിടങ്ങള്‍ പണിത് തീരവാസികളെ പാര്‍പ്പിച്ച് കടല്‍വെള്ളത്തില്‍ മത്സ്യകൃഷിയും മറ്റുമായുള്ള ബൃഹത്പദ്ധതി ടൂറിസം മന്ത്രി കൂടിയായ കണ്ണന്താനത്തിന് വിശദീകരിച്ചു.
കണ്ണന്താനം കേന്ദ്രമന്ത്രിയായി വീണ്ടും വന്നതിനു ശേഷം പദ്ധതി നടപ്പാക്കിയാല്‍ മതിയെന്ന് പറഞ്ഞു കൊണ്ടാണ് വക്കച്ചന് പ്ലാനും റിപ്പോര്‍ട്ടും അദ്ദേഹത്തിന് സമര്‍പ്പിച്ചത്. ജനങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധനാണ് ഒരു ജനപ്രതിയെന്ന് കണ്ണന്താനം പറഞ്ഞു. ബിജെപി കൊച്ചി മണ്ഡലം പ്രസിഡന്റ് എസ്.ആര്. ബിജു, സംസ്ഥാന സമിതിയംഗം വി.കെ. സുദേവന്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് എന്‍.എല്‍. ജയിംസ് ,പി .പി. മനോജ്, എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: