ന്യുദല്‍ഹി: രാഷ്ട്രീയ അസഹിഷ്ണുതയുടെ ഏറ്റവും വലിയ ഇരയാണ് മോദിയെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മുക്തര്‍ അബ്ബാസ് നഖ്വി.ബുദ്ധിജീവികള്‍ എന്ന് വിളിക്കപ്പെടുന്ന ചിലര്‍ അഞ്ച് വര്‍ഷം മുന്‍പ് മോദിക്കെതിരെ അമേരിക്കയ്ക്കും യൂറോപ്യന്‍ യൂണിയനും കത്തെഴുതി.
ചില കോണ്‍ഗ്രസ് നേതാക്കള്‍ പാക്കിസ്ഥാനിലേക്ക് പോവുകയും മോദിയെ പുറത്താക്കുന്നതിന് സഹായം തേടുകയും ചെയ്തു. മോദി അധികാരത്തില്‍ വന്നതിന് ശേഷം ചിലര്‍ ഭരണഘടന അപകടത്തിലാണെന്നും മോദി സര്‍ക്കാരിന്റെ കീഴില്‍ അസഹിഷ്ണുതയുടെ അന്തരീഷമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നും പറഞ്ഞ് പ്രസിഡന്റിന് കത്തെഴുതി, അദ്ദേഹം പറഞ്ഞു.
എന്നാലും ഈ ഗൂഡാലോചനകള്ക്കിടയിലും ജനങ്ങള്‍ക്ക് മോദിയിലുള്ള വിശ്വാസം ദിനംപ്രതി വര്‍ധിക്കുകയാണ്. ഇത്തരത്തിലുള്ള വിപരീത അജന്ഡകള്ക്കിടയിലും തന്റെ കഠിനാധ്വാനത്തിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും രാജ്യത്തിന്റെ പുരോഗതിയും സമൃദ്ധിയും മോദി ഉയര്‍ത്തി, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: