മലപ്പുറം: അമേഠിയില്‍ നിന്ന് വയനാട്ടിലെത്തിയ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മുസ്ലീം ലീഗിന്റെ വെറും ഉപകരണമായി മാറിയിരിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം വി. മുരളീധരന് എംപി. മലപ്പുറത്ത് എബിവിപി സംഘടിപ്പിച്ച കര്മസത്രം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഹുല്‍ഗാന്ധി അമേഠിയില്‍ പരാജയപ്പെടുകയും വയനാട്ടില്‍ ജയിക്കുകയും ചെയ്താല്‍ മണ്ഡലം ഭരിക്കുന്നത് മുസ്ലീം ലീഗായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഭരണകാര്യങ്ങള്‍ തീരുമാനിക്കുക പാണക്കാട് നിന്നാകും. എന്നാല്‍ രണ്ട് മണ്ഡലത്തിലും വിജയിച്ചാല്‍ വയനാട്ടില്‍ നിന്ന് രാജിവെച്ച് അമേഠി നിലനിര്‍ത്താനാണ് രാഹുല്‍ ശ്രമിക്കുക.
ഉപതെരഞ്ഞെടുപ്പില്‍ വയനാട് സ്വന്തമാക്കുകയാണ് മുസ്ലീം ലീഗിന്റെ ലക്ഷ്യം. മുസ്ലീം ലീഗിനെതിരെ ശബ്ദിക്കാന്‍ കഴിയാത്ത ഒരു ജനസമൂഹമാണ് മലപ്പുറത്തുള്ളത്. അതിന്റെ കാരണം കേവലം സാമുദായികമോ മതപരമോ അല്ലെന്നുള്ളതാണ് സത്യം. മുസ്ലീം ലീഗ് വളരുന്നതിനൊപ്പം തീവ്രവാദ സ്വഭാവമുള്ള സംഘടനകളും ശക്തിയാര്‍ജ്ജിക്കുകയാണ്.
രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് തീവ്രവാദികളെ സംരക്ഷിക്കുന്ന നിലപാടാണ് ലീഗ് സ്വീകരിക്കുന്നത്. അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് പലപ്പോഴും ലീഗിന് വഴങ്ങി കൊടുക്കുന്ന രീതിയാണ് സ്വീകരിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ സംരക്ഷകരെന്ന് അവകാശപ്പെടുന്ന സിപിഎമ്മും മുസ്ലീം ലീഗിന് മുന്നില്‍ നിശബ്ദരാകുന്നു. ശബരിമലയില്‍ പിണറായി സര്‍ക്കാര്‍ കാണിച്ച അതിക്രമങ്ങള്‍ അങ്ങാടിപ്പുറം തളിക്ഷേത്ര സമരത്തില്‍ ഇഎംഎസ് സ്വീകരിച്ച നിലപാടിന്റെ പിന്തുടര്ച്ചയാണെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ എബിവിപി ക്ഷേത്രീയ സംഘടനാ സെക്രട്ടറി ആനന്ദ് രഘുനാഥ്, മുന്‍ സംസ്ഥാന പ്രസിഡന്റ് എ. വിനോദ്, എന്‍ഡിഎ മലപ്പുറം മണ്ഡലം സ്ഥാനാര്‍ത്ഥി വി. ഉണ്ണികൃഷ്ണന്, ബിജെപി ജില്ലാ പ്രസിഡന്റ് കെ. രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: