വിവിധ പദ്ധതികള്‍
പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമം)
പദ്ധതിയിലൂടെ 42,431 വീടുകള്‍ അനുവദിച്ചു.
പ്രധാനമന്ത്രി ആവാസ് യോജന (നഗരം)
1,14,734 വീടുകള്‍ അനുവദിച്ചു.
സ്വച്ഛ് ഭാരത് അര്‍ബന്‍ പദ്ധതിയിലൂടെ
വീടുകളില്‍ 37,207 ശുചിമുറികളും
2,546 കമ്മ്യൂണിറ്റി ടോയ്ലറ്റുകളും നിര്‍മിച്ചു.
പ്രധാനമന്ത്രി ഭവന പദ്ധതിയില്‍
കേരളത്തിലെ മുഴുവന്‍ നഗരസഭകളെയും ഉള്‍പ്പെടുത്തി.
പ്രധാനമന്ത്രി ജന്‍ധന്‍ യോജനയിലൂടെ
45,85,375 ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിച്ചു.
പ്രധാനമന്ത്രി ഉജ്വല യോജന
പദ്ധതിയിലൂടെ 1,81,377 പേര്‍ക്ക് സൗജന്യ ഗ്യാസ് കണക്ഷന് നല്കി
ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി യോജനയിലൂടെ വൈദ്യൂതീകരിക്കാത്ത ഗ്രാമങ്ങളെല്ലാം വൈദ്യുതീകരിച്ചതോടെ കേരളം സമ്പൂര്‍ണ വൈദ്യൂതീകരണ സംസ്ഥാനമായി
ഉജാല പദ്ധതിയിലൂടെ 1,52,16,651 എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്തു
റോഡ് ഗതാഗതം
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് അനുമതി. വിഴിഞ്ഞം തുറമുഖത്തിന് 800 കോടിയുടെ (വയബിലിറ്റി ഗ്യാപ് ഫണ്ട്) സഹായം. കബോട്ടാഷ് നിയമത്തില്‍ ഇളവ് നല്കി.
നിര്‍മാണം മുടങ്ങി കിടന്നിരുന്ന കഴക്കൂട്ടം-കാരോട് ബൈപാസ്
കൊല്ലം-ആലപ്പുഴ ബൈപ്പാസുകള്‍ക്ക് അനുമതി.
കൊല്ലം-ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം ചെയ്തു.
കഴക്കൂട്ടം-കാരോട് ബൈപാസ് നിര്‍മാണം പൂര്‍ത്തിയാകുന്നു.
കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള കണ്ണൂര്‍-മട്ടന്നൂര്‍ റോഡും, വിഴിഞ്ഞം തുറമുഖത്തേക്കുളള ദേശീയപാതയിലെ കഴക്കൂട്ടം-കോവളം ബൈപാസും ദേശീയപാതയാക്കി.
കഴക്കൂട്ടം-കോവളം ബൈപാസിന് 751 കോടി രൂപ. ടെക്നോപാര്‍ക്കിലേക്ക് റിംഗ് റോഡ്, കഴക്കൂട്ടത്ത് മേല്‍പ്പാലം നിര്‍മാണം തുടങ്ങി, ചാക്കയില്‍ മേല്‍പ്പാലം നിര്‍മാണം തുടങ്ങി
അടൂര്‍-പമ്പ റോഡ്, അടിമാലി-ചെറുതോണി-പൈനാവ് റോഡ് എന്നിവ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുന്നു. എറണാകുളം വല്ലാര്‍പാടം-കോഴിക്കോട് തീരദേശപാത സാഗര്‍മാല പദ്ധതിയിലുള്‍പ്പെടുത്തി.
ബോഡിമെട്ട്- മൂന്നാര്‍ ദേശീയപാതയ്ക്ക് 380.76 കോടി രൂപ അനുവദിച്ചു.
ഉഡാന്‍ പദ്ധതിയില്‍ കണ്ണൂര്‍ വിമാനത്താവളത്തെ ഉള്‍പ്പെടുത്തി. ചെന്നൈ, ബെംഗളൂരു, ഡല്‍ഹി, ഗോവ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് എല്ലാ ദിവസവും സര്‍വീസ്.
കേരളത്തിന് 400 ലോ ഫ്ളോര്‍ ബസുകള്‍ അനുവദിച്ചു.
റെയില്‍വേ
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലും കൊച്ചുവേളിയിലും ജലശുദ്ധീകരണപ്ലാന്റുകള് അനുവദിച്ചു
തിരുവനന്തപുരം- കന്യാകുമാരി റെയില്‍പ്പാത ഇരട്ടിപ്പിക്കാനും വൈദ്യുതീകരിക്കുന്നതിനുമായി 1,553 കോടി രൂപ അനുവദിച്ചു
തിരുവല്ല-ചങ്ങനാശ്ശേരി ഇരട്ടപ്പാത പൂര്‍ത്തിയായി. തിരുവനന്തപുരം, കൊല്ലം സ്റ്റേഷനുകളില്‍ എസി പെയ്ഡ് വെയിറ്റിങ് റൂം, കൊച്ചുവേളിയില്‍ 2.5 കോടി ചെലവില്‍ ഓവര്‍ ബ്രിഡ്ജ്, ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ ഭിന്നശേഷിയാത്രക്കാര്ക്കായി ലിഫ്റ്റ്.
ഇന്‍ഡോര്‍-കൊച്ചുവേളി ട്രെയിന്‍ സ്ഥിരം സര്‍വീസ് ആരംഭിച്ചു.
തിരുവനന്തപുരം-കണ്ണൂര്‍ റൂട്ടില്‍ പുതിയ ശതാബ്ദി ട്രെയിന്‍ അനുവദിച്ചു.
കൊച്ചുവേളി-മംഗലാപുരം അന്ത്യോദയ എക്സ്പ്രസ് ആരംഭിച്ചു
തിരുവനന്തപുരം-മൈസൂരു ട്രെയിന്‍ അനുവദിച്ചു.
കേരളത്തിന് ലഭിച്ച റെയില്‍വേ ബജറ്റ് വിഹിതം-2014-15 ല്‍ 324 കോടി രൂപ, 2015-16 ല്‍ 1098 കോടി രൂപ, 2016-17 ല്‍ 1041 കോടി രൂപ, 2017-18 ല്‍ 1206 കോടി രൂപ.
ടൂറിസം മേഖലയ്ക്ക് റെക്കോഡ് സാമ്പത്തിക സഹായം
ഗവി-തേക്കടി ടൂറിസം സര്‍ക്യൂട്ട്, പത്മനാഭസ്വാമിക്ഷേത്രം- ആറന്മുള-ശബരിമല തീര്‍ഥാടന സര്‍ക്യൂട്ട്, ശബരിമല സ്പിരിച്വല്‍ ടൂറിസം സര്‍ക്യൂട്ട് എന്നിവയ്ക്കാണ് തുക അനുവദിച്ചത്. പ്രസാദം പദ്ധതിയില്‍ ശബരിമലയെയും ഗുരുവായൂരിനെയും ഉള്‍പ്പെടുത്തി. സ്പിരിച്വല്‍ സര്‍ക്യൂട്ടില്‍ 133 ആരാധനാലയങ്ങള്‍ ഉള്‍ക്കൊള്ളിച്ചു. ശ്രീനാരായണ സര്‍ക്യൂട്ടിന് 69.47 കോടി രൂപ അനുവദിച്ചു. പത്തനംതിട്ട ഗവി, വാഗമണ്‍, തേക്കടി ഇക്കോ ടൂറിസം പദ്ധതികള്‍ക്ക് 76.55 കോടി. പദ്ധതി പൂര്‍ത്തിയായി. ശബരിമല, എരുമേലി, പമ്പ, സന്നിധാനം അടിസ്ഥാന വികസനത്തിന് 99.99 കോടി. 20 കോടി കൈമാറി ആറന്മുള വള്ളംകളിക്ക് 51 ലക്ഷം രൂപ അനുവദിച്ചു. ശക്തന് തമ്പുരാന് മ്യൂസിയത്തിന് 4.85 കോടി അനുവദിച്ചു
ആരോഗ്യം
മൂന്നു മെഡിക്കല്‍ കോളേജുകള്‍ക്ക് 360 കോടി അനുവദിച്ചു.
സിനിമാ പ്രവര്‍ത്തകര്‍ക്ക് സൗജന്യചികിത്സയും മരുന്നും നല്കുന്ന ഡിസ്പെന്‍സറി തിരുവനന്തപുരത്ത് സ്ഥാപിക്കുന്നു.
കേരളത്തിലെ 5 ഇഎസ്ഐ ഡിസ്പെന്‍സറികള്‍ 6 കിടക്കകളോടെ കിടത്തി ചികിത്സിക്കുന്ന ആശുപത്രികളാക്കാന്‍ തീരുമാനിച്ചു.
ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആധുനിക സൗകര്യങ്ങളുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക് നിര്‍മിക്കാന്‍ 300 കോടി രൂപ അനുവദിച്ചു.
200 ജന്‍ഔഷധി കേന്ദ്രങ്ങള്‍ അനുവദിച്ചു.
മിഷന് ഇന്ദ്രധനുഷ് പദ്ധതിയില്‍ കേരളത്തിലെ മലപ്പുറം, കാസര്‍ഗോഡ് ജില്ലകള്‍ ഉള്‍പ്പെടുത്തി.
കേരളത്തിലെ കാവുകളില്‍ ഔഷധകൃഷി നടത്തുന്നതിന് 135 കോടി.
• കേരളത്തിന് ആറ് ആയുഷ് സമഗ്രചികിത്സാ കേന്ദ്രങ്ങള്‍ അനുവദിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം.
കുറിച്ചി സെന്‍ട്രല്‍ ഹോമിയോപ്പതി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചു. നാഷണല്‍ ഹോമിയോപ്പതി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്‍ മെന്റല്‍ ഹെല്‍ത്ത് എന്ന് പുനര്‍നാമകരണം ചെയ്തു.
കൊച്ചിയുടെ വികസനപദ്ധതികള്‍ക്ക് അന്തിമാനുമതി. കൊച്ചി കപ്പല്‍ നിര്‍മാണശാലയ്ക്ക് 2,700 കോടി രൂപ. കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രദേശമുള്‍പ്പെടുന്ന 246 എക്കറിന് പാരിസ്ഥിതികാനുമതി.
ബി.പി.സി.എല്‍. കൊച്ചി റിഫൈനറിയില്‍ 16,504 കോടി രൂപ മുതല്‍മുടക്കില്‍ സംയോജിത റിഫൈനറി വികസന പദ്ധതിയും പെട്രോ കെമിക്കല്‍ പാര്‍ക്കും ഉദ്ഘാടനം ചെയ്തു
കൊച്ചി കപ്പല്‍ നിര്‍മ്മാണശാലയില്‍ പുതിയ ഡ്രൈഡോക്ക് നിര്‍മ്മിക്കുന്നതിന് 1,799 കോടി രൂപയുടെ പദ്ധതിക്ക് അനുമതി.
• കൊച്ചിന് ഷിപ്പ് യാര്‍ഡില്‍ 970 കോടി രൂപയുടെ അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപ്പണികേന്ദ്രം അനുവദിച്ചു.
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലുള്‍പ്പെടുത്തി രാജ്യത്തെ ആദ്യത്തെ എല്‍.എന്‍.ജി. കപ്പലുകള്‍ നിര്‍മിക്കുന്ന യൂണിറ്റ് കൊച്ചിയില്‍ ആരംഭിച്ചു. ഇത് പൂര്‍ത്തിയാകുന്നതോടെ അമേരിക്കയില്‍ നിന്ന് പ്രകൃതി വാതകം എത്തിക്കാന്‍ കഴിയും.
ഫാക്ടിന് കുറഞ്ഞനിരക്കില്‍ ഇന്ധനം. ഫാക്ടിന് 1,000 കോടി രൂപ അനുവദിച്ചു.
കാസര്‍കോട്ട് പുതിയ കേന്ദ്ര സര്‍വകലാശാല അനുവദിച്ചു. കാസര്‍കോട് നീലേശ്വരത്തും പത്തനംതിട്ട റാന്നിയിലും കേന്ദ്രീയ വിദ്യാലയങ്ങള്‍ അനുവദിച്ചു.
തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) ദേശീയ സര്‍വകലാശാലയാക്കി.
• തിരുവനന്തപുരത്ത് ദേശീയ അത്ലറ്റിക് അക്കാദമിയും ദേശീയ ഗോള്‍ഫ് അക്കാദമിയും അനുവദിച്ചു.
കോട്ടയത്ത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അനുവദിച്ചു.
ജലവൈദ്യുത പദ്ധതികളുടെ കനാലുകള്‍ക്ക് മുകളിലും വശങ്ങളിലുമായി സൗരോര്ജ്ജപാനലുകള് സ്ഥാപിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതിക്ക് കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിന് ഏഴരക്കോടി രൂപയുടെ സാമ്പത്തിക സഹായം.
റബ്ബറിന്റെ ഇറക്കുമതി തീരുവ 20ല്‍ നിന്ന്
25 ശതമാനമായി ഉയര്‍ത്തി
പ്രകൃതിക്ഷോഭം മൂലം മരണമടയുന്നവരുടെ ആശ്രിതര്‍ക്ക് നല്‍കിയിരുന്ന സാമ്പത്തിക സഹായം രണ്ടുലക്ഷത്തില്‍ നിന്ന് നാലു ലക്ഷമാക്കി ഉയര്‍ത്താന്‍ അനുമതി. ഇടിമിന്നല്‍, കടല്‍ക്ഷോഭം, കാറ്റ് എന്നിവ പ്രകൃതിക്ഷോഭത്തിന്റെ ഗണത്തില്പെടുത്താനും അനുമതി.
തീരദേശജില്ലകളില്‍ പുനരധിവാസ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതടക്കമുള്ള കേരളത്തിന്റെ ചുഴലിക്കാറ്റ് പ്രതിരോധപദ്ധതി അംഗീകരിച്ചു. പദ്ധതിയുടെ 75 ശതമാനം തുക കേന്ദ്രവിഹിതമായി ലഭിക്കും.
അമൃത് പദ്ധതിയില്‍ 18 നഗരങ്ങളെ ഉള്‍പ്പെടുത്തി. 588 കോടി അനുവദിച്ചു. പദ്ധതിയില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൊടുപുഴ, എറണാകുളം, തൃക്കാക്കര, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കല്‍പ്പറ്റ, കാസര്‍കോട് എന്നീ നഗരങ്ങളെ ഉള്‍പ്പെടുത്തി.
കേരളത്തിലെ ഒന്‍പതു നഗരങ്ങളില്‍ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ഓടകള്‍ നവീകരിക്കാന്‍ 105 കോടി. കൊച്ചി, തിരുവനന്തപുരം, തൃശൂര്‍, ഗുരുവായൂര്‍, കണ്ണൂര്‍, പാലക്കാട്, കോഴിക്കോട്, ആലപ്പുഴ, കൊല്ലം എന്നീ നഗരങ്ങള്‍ക്കാണ് പണം അനുവദിച്ചത്.
കേരളത്തിന്റെ ലക്ഷംവീട് പദ്ധതിയെ എല്ലാവര്ക്കും വീട് പദ്ധതിയിലുള്‍പ്പെടുത്താന്‍ തീരുമാനിച്ചു.
റെയില്‍വേ അടിസ്ഥാന സൗകര്യവികസനത്തില്‍ സംസ്ഥാനത്തിന് കൂടുതല്‍ പങ്കാളിത്തം ഉറപ്പുനല്‍കി സംയുക്തസംരംഭം രൂപീകരിക്കാനുള്ള ധാരണാപത്രത്തില്‍ കേന്ദ്രസര്‍ക്കാരും കേരളവും ഒപ്പുവച്ചു.
ദേശീയ ശൃംഖലയില്‍ നിന്നും തമിഴ്നാട് വഴി കേരളത്തിലേക്ക് 2000 മെഗാവാട്ട് വൈദ്യുതി എത്തിക്കാനുളള വന്‍കിട പദ്ധതി 2020 മാര്‍ച്ചോടെ കമ്മീഷന് ചെയ്യും. പവര്‍ഗ്രിഡ് കോര്പ്പറേഷന് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കും. കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്കി
പമ്പാശുചീകരണത്തിന്റെ സാധ്യതകള്‍ പഠിക്കാനായി സമിതിയെ നിയോഗിച്ച് പഠനം നടത്തി.
വെങ്ങാനൂരിലെ അയ്യന്‍കാളി സ്മാരക മന്ദിരത്തിനും ഗവേഷണത്തിനുമായി 40.65 കോടി രൂപ അനുവദിച്ചു.
പത്തനംതിട്ടയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് 6 കോടി.
കേന്ദ്രസര്‍വകലാശാലയില്‍ അയ്യന്‍കാളി ചെയറും പഠനകേന്ദ്രവും ആരംഭിച്ചു.
കൊച്ചി പോര്‍ട്ട് ട്രസ്റ്റ് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എടുത്തവായ്പകളുടെ പിഴ പലിശയായ 897.23 കോടി രൂപ ഇളവ് ചെയ്യാന്‍ തീരുമാനിച്ചു.
രാജ്യത്ത് പുതിയതായി ആരംഭിക്കുന്ന 20 കയര്‍ ക്ലസ്റ്ററുകളില്‍ ആദ്യത്തേത്.
പാലക്കാട് ഐഐടിക്ക് സ്ഥിരം ക്യാമ്പസ് നിര്‍മിക്കാന്‍ 1,000 കോടി അനുവദിച്ചു. മൊത്തം ചെലവ് 3,700 കോടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: