ഈശ്വരനെ സംശയിക്കരുതെന്ന ആശയം വ്യക്തമാക്കാനായി അമ്മ ഒരു കഥ പറഞ്ഞു. അമ്മ തന്റെ മുമ്പില്‍ തടിച്ചുകൂടിയിരിക്കുന്ന ബാലികാ ബാലന്മാരെ നോക്കിക്കൊണ്ടാണ് ഈ കഥ പറഞ്ഞത്.
ഗോകുലത്തില്‍ ശ്രീകൃഷ്ണന്റെ കൗമാരദശയിലെ ലീലകളില്നിന്ന് ഒരു സംഭവം വിവരിച്ചുകൊണ്ട് വിനോദഭാവത്തില്‍ അമ്മ തുടര്‍ന്നു, ഗോകുലത്തില്‍ ഒരു ധനികന്റെ വീട്ടില്‍ ധാരാളം വെണ്ണ സംഭരിച്ചിട്ടുണ്ടെന്നറിഞ്ഞ് തന്റെ ഉറ്റ സുഹൃത്തുക്കളേയും കൂട്ടി സര്‍വ്വജ്ഞനായ ശ്രീകൃഷ്ണ ഭഗവാന് അവിടെ ചെന്നു. എങ്ങനെയോ അകത്തളത്തില്‍ കടന്നുചെന്ന്
തൃപ്തിയാവോളം വെണ്ണ ഉള്ളിലാക്കി. അതൊന്നുമറിയാതെ ഗൃഹനാഥന് വീടു പൂട്ടിയിട്ടു സ്ഥലം വിട്ടു. ഉള്ളില്‍ കുടുങ്ങിയ കുട്ടികള്‍ക്ക് രക്ഷപ്പെടുന്നതു പ്രശ്നമായി.
ശ്രീകൃഷ്ണന് അവരെ സമാധാനിപ്പിച്ചുകൊണ്ടു പറഞ്ഞു. ”കൂട്ടുകാരേ ഭയപ്പെടേണ്ട; നിങ്ങളെ ഒരാപത്തും വരാതെ ഞാന്‍ രക്ഷിക്കാം. പക്ഷേ നിങ്ങളെല്ലാവരും കണ്ണടയ്ക്കണം.” എല്ലാവരും അനുസരിച്ചു. എന്നാല്‍ കൂട്ടത്തില്‍ ഒരു കുട്ടിക്ക് അടച്ചു
പൂട്ടിയ മുറിയില്‍നിന്നും കൃഷ്ണന് എങ്ങനെയാണ് പുറത്തു കടത്തുന്നതെന്ന കൗതുകംകൊണ്ട് കണ്ണു പകുതി തുറന്നു. കൃഷ്ണന്റെ നിര്‍ദ്ദേശം പാലിച്ച എല്ലാ കുട്ടികളും ഞൊടിയിടയില്‍ മുറിക്കു പുറത്തെത്തി. കൃഷ്ണന് പ്രയോഗിക്കുന്ന തന്ത്രം കാണാന്‍ കൗതുകംപൂണ്ട കുട്ടിമാത്രം ബന്ധനസ്ഥനായി. അപ്പോഴേക്കും വീട്ടുടമസ്ഥന് വന്ന് കതകു തുറന്ന് മുറിക്കുള്ളിലെത്തി. ഒരു ഇടയപ്പയ്യനെ മാത്രം മുറിയില്‍ കണ്ട് കുപിതനായ ഗൃഹനാഥന് അവനെ പൊതിരെത്തല്ലിയിട്ടു പറഞ്ഞു,”അങ്ങനെ വരട്ടെ; എന്നും വെണ്ണ കട്ടുതിന്നാന് വരുന്ന കള്ളന് നീയാണ് അല്ലേ?”
ഈശ്വരനെ സംശയിക്കുന്നവര്‍ക്ക് ആപത്തു വരുമെന്ന തത്ത്വം അമ്മ അങ്ങനെ ഒരു കഥയിലൂടെ പറഞ്ഞപ്പോള്‍ കുട്ടികള്‍ ആ കഥ ആസ്വദിച്ചു ചിരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: