തിരുവനന്തപുരം: പാക്കിസ്ഥാന് പതാകയും ലീഗിന്റെ പതാകയും തമ്മില്‍ ചെറിയ വ്യത്യാസമുണ്ടെന്ന വാദവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്ത്. മുസ്ലിം ലീഗുമായി കൂടുതല്‍ അടുക്കാനുള്ള സിപിഎമ്മിന്റെ നീക്കമായാണ് നിരീക്ഷകര്‍ കോടിയേരിയുടെ വാക്കുകളെ കാണുന്നത്.
പാക്കിസ്ഥാന് പതാക വിഷയത്തില്‍ കോണ്‍ഗ്രസ് അഭിപ്രായമൊന്നും പറയാത്ത സാഹചര്യത്തില്‍ ലീഗിനെ ആക്രമിച്ചപ്പോള്‍ തടയാന്‍ സിപിഎമ്മാണ് ഉണ്ടായിരുന്നതെന്ന സന്ദേശം നല്കുന്ന തരത്തിലുള്ള നിലപാടാണ് പാര്‍ട്ടി കൈക്കൊണ്ടത്. പാകിസ്ഥാന്റെ നിറവും ചിഹ്നവും ലീഗിന്റെ പതാകയില്‍ ഉണ്ടെങ്കിലും തമ്മില്‍ ചെറിയ വ്യാത്യസമുണ്ടെന്ന് സിപിഎം പറയുമ്പോള്‍ രാജ്യത്തെ ആക്രമിക്കാനും അസ്ഥിരപ്പെടുത്താനും ശ്രമിക്കുന്ന പാകിസ്ഥാന് ലീഗിന്റെ മുഖം നല്കി നിസ്സാരവത്കരിക്കുന്ന സമീപനമാണ് സിപിഎം കൈക്കൊള്ളുന്നത്.
തമിഴ്നാട്ടില്‍ ലീഗുമായി ചേര്‍ന്നാണ് സിപിഎം പ്രചാരണപ്രവര്‍ത്തനം നടത്തുന്നത്. ലീഗ് വൈറസാണെന്ന വിമര്‍ശനമുയര്‍ന്നപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇടതുപക്ഷ അനുകൂല ഗ്രൂപ്പുകളാണ് ലീഗിന് വേണ്ടി മറുപടികള്‍ നല്‍കിയത്. മുസ്ലിം ലീഗില്‍ തീവ്രത കുറവെന്ന് പറഞ്ഞ് ആരംഭിച്ച ഇന്ത്യന്‍ നാഷണല്‍ ലീഗ് എന്ന സംഘടന ഇടതുപക്ഷത്തിന്റെ ഭാഗമാണ്. ഐഎന്‍എല്‍ വഴിയാണ് ലീഗിനെ ഇടതുപക്ഷത്തോട് അടുപ്പിക്കാനുള്ള ശ്രമം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: