തൃശൂര്‍: തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം. മുക്കാട്ടുകര ഓഫീസിനു നേരെയാണ് ആക്രമണമുണ്ടായത്.
ഓഫീസിലെ പന്തലും ബാനറുകളും നശിപ്പിക്കപ്പെട്ടതായി തിങ്കളാഴ്ച പുലര്‍ച്ചെ കണ്ടെത്തി. പോസ്റ്ററുകളും വലിച്ചു കീറിയിട്ടിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
രണ്ട് ബൈക്കുകളിലായി എത്തിയ ആറു പേരടങ്ങടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പോലീസിന് ലഭിച്ച സൂചന.
അക്രമത്തിനുപിന്നില്‍ സിപിഎമ്മാണെന്നു ബിജെപി നേതാക്കള്‍ ആരോപിച്ചു. പരാജയഭീതി കാരണം സിപിഎം ആളുകളെ ഉപയോഗിച്ച് അക്രമം നടത്തുകയാണെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: