അമ്പലപ്പുഴ: പ്രസിദ്ധമായ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തേയും വിവാദത്തില്‍പ്പെടുത്തി തകര്‍ക്കാന്‍ സിപിഎം ശ്രമം. ക്ഷേത്രത്തിലെ കളഭമഹോത്സവത്തിന് മന്ത്രി ജി. സുധാകരനെ ക്ഷണിക്കാത്തതിന് മുന്‍ ഉപദേശക സമിതി പ്രസിഡന്റിനും സെക്രട്ടറിക്കും ദേവസ്വംബോര്‍ഡിന്റെ കാരണം കാണിക്കല്‍ നോട്ടീസ്.
ക്ഷേത്രച്ചടങ്ങുകള്‍ക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ക്ഷണിക്കണമെന്ന് ദേവസ്വം ചട്ടങ്ങളൊന്നും നിലവിലില്ല. എന്നിട്ടും മന്ത്രിയെ പ്രത്യേകം ക്ഷണിച്ചില്ലെന്ന് കാട്ടി ഭക്തരെയും, ഉപദേശക സമിതിയേയും വിരട്ടാനുള്ള തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് നീക്കത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നു. കളഭ നാളുകളില്‍ മന്ത്രി ജി. സുധാകരനെ സാംസ്കാരിക സമ്മേളനത്തില്‍ പങ്കെടുപ്പിക്കാതിരുന്നതിന് കാരണം കാണിക്കണമെന്നാണ് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ മുന്‍ ഉപദേശക സമിതി പ്രസിഡന്റ് കൊട്ടാരം ഉണ്ണിക്കൃഷ്ണന്, സെക്രട്ടറി ശ്രീകുമാര്‍ തത്തമത്ത് എന്നിവര്‍ക്ക് കത്ത് നല്‍കിയത്.
ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ തകര്‍ക്കുന്നതിന് ഇടതു സര്‍ക്കാരിന് ഒത്താശ ചെയ്ത ദേവസ്വം ബോര്‍ഡ് വീണ്ടും വിശ്വാസികളെ അവഹേളിക്കുകയാണെന്നാണ് പരാതി ഉയരുന്നത്. സിപിഎമ്മും ചില ജനപ്രതിനിധികളും ഇടപെട്ടതിനെ തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് രാഷ്ട്രീയം കളിക്കുന്നതെന്നാണ് ആരോപണം. ദേവസ്വം ബോര്‍ഡ് നിലപാടിനെതിരെ ശക്തമായ പ്രക്ഷോഭം നടത്താനാണ് ഭക്തരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: