ന്യുയോര്‍ക്ക്: ഐക്യരാഷ്ട്രസഭയില്‍ പലസ്തീന് ചരിത്രനേട്ടം. യു.എന്നില്‍ പലസ്തീന് നിരീക്ഷക രാഷ്ട്ര പദവി അനുവദിച്ചു. വോട്ടവകാശമോ സ്ഥിരാംഗത്വമോ ഇല്ലാത്ത നിരീക്ഷക രാഷ്ട്രം എന്ന സ്ഥാനമാണ് പലസ്തീനു ലഭിച്ചത്.
138 അംഗങ്ങളുടെ വോട്ട് നേടിയാണ് പലസ്തീന് നിരീക്ഷക അംഗം എന്ന നിലയില്‍ സ്ഥാനക്കയറ്റം ലഭിച്ചത്. അമേരിക്കയുടെയും ഇസ്രയേലിന്റെയും എതിര്‍പ്പ് മറികടന്നാണ് പലസ്തീന്റെ നേട്ടം. പത്തിലേറെ യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണ പലസ്തീനു ലഭിച്ചതും ശ്രദ്ധേയമായി. ഒമ്പത് അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ 41 അംഗങ്ങള്‍ വിട്ടു നിന്നു.
1947ലാണ് പലസ്തീന് ലിബറേഷന്‍ ഓര്ഗനൈസേഷന് യു.എന്നില്‍ നിരീക്ഷണ പദവി ലഭിച്ചത്. 1988ല്‍ സ്വതന്ത്രരാഷ്ട്ര പദവികു ശേഷം സ്ഥാനം തുടര്‍ന്നു. യു.എന്‍ സ്ഥിരാംഗത്തിന് പലസ്തീന് കഴിഞ്ഞ വര്‍ഷം ശ്രമിച്ചിരുന്നു. എന്നാല്‍ അമേരിക്ക വീറ്റോ ചെയ്തതോടെ പരാജയപ്പെടുകയായിരുന്നു. നിരീക്ഷക രാജ്യപദവിയെ വീറ്റോ ചെയ്ത് പരാജയപ്പെടുത്താനാവില്ല. പൊതുസഭയില്‍ കേവല ഭുരിപക്ഷം നേടിയാല്‍ മതി.
ഇസ്രയേലും പലസ്തീനും തമ്മിലുള്ള പ്രശ്നപരിഹാരത്തിനു അവസാന അവസരമായിരുന്നു യുഎന്നിന്റെ അംഗീകാരമെന്ന് പലസ്തീന് പ്രസിഡന്റ് മഹമൂദ് അബ്ബാസ് പറഞ്ഞു. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന നടപടികളെ പിന്നോട്ടടിക്കുന്ന തീരുമാനമാണ് യുഎന്നില്‍ ഉണ്ടായതെന്ന് ഐക്യരാഷ്ട്രസഭയിലെ ഇസ്രയേല്‍ പ്രതിനിധി പറഞ്ഞു.
നിര്‍ഭാഗ്യകരമായ നീക്കമെന്നാണ് യുഎസ് പ്രതികരിച്ചത്. യുഎന്‍ പൊതുസഭയില്‍ നടന്ന വോട്ടെടുപ്പിന്റെ പ്രഖ്യാപനം വന്നതോടെ വെസ്റ്റ് ബാങ്കിലും മറ്റു മേഖലകളിലും നൂറുകണക്കിനു പലസ്തീന് വംശജര്‍ ആഹ്ലാദപ്രകടനങ്ങളുമായി തെരുവിലിറങ്ങി. ഒടുവില്‍ ലോകം ഒരു ജനതയുടെ ശബ്ദം കേട്ടു. ആറര പതിറ്റാണ്ടു നീണ്ട കാത്തിരിപ്പിനൊടുവില്‍ നേടിയ ചരിത്ര വിജയമാണ് യുഎന്നിന്റെ അംഗീകാരമെന്ന് അബ്ബാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: