• 1800 കാലഹരണപ്പെട്ട നിയമങ്ങള്‍ റദ്ദാക്കി.
• ഫാര്‍മസി രംഗത്തെ വിദേശ നിക്ഷേപ വിഷയത്തില്‍ മെഡിക്കല്‍ ഉപകരണ നിര്‍വചനത്തില്‍ ഭേദഗതി വരുത്തി. ഡ്രഗ്സ് ആന്റ് കോസ്മറ്റിക്സ് നിയമത്തിന് കീഴിലുളള മെഡിക്കല്‍ ഉപകരണങ്ങളെന്ന നിര്‍വചനം ഒഴിവാക്കി.
• ധാതു-ഖനി-കല്‍ക്കരി ബില്‍, ആധാര്‍ ബില്‍, കളളപ്പണം തടയുന്നതിനുളള ബില്‍, പ്രസവാവധി (ഭേദഗതി) ബില്‍-2016, ബാലവേല നിയമഭേദഗതി ബില്‍.
• പേയ്മെന്റ് ഓഫ് വേജസ് ആക്ട് ഭേദഗതി ചെയ്തു
• കൊടുകുറ്റങ്ങള് ചെയ്യുന്ന പതിനാറിനും പതിനെട്ടിനും മധ്യേ പ്രായമുളളവരെ മുതിര്‍ന്നവരുടെ അതേ നിയമത്തിനുകീഴില്‍ കൊണ്ടു വരാനുളള ബില്‍.
• പോക്സോ ഭേദഗതി- 12 വയസ്സില്‍ താഴെയുളള പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ. 16 വയസ്സില്‍ താഴെയുളള പെണ്‍കുട്ടികളെ പീഡിപ്പിച്ചാലുളള ശിക്ഷ 10 വര്‍ഷത്തില്‍ നിന്നും 20 വര്‍ഷമായി ഉയര്‍ത്തി. സ്ത്രീകളെ ലൈഗിംക പീഡനത്തിരയാക്കുന്നവര്‍ക്ക് ശിക്ഷ ജീവപര്യന്തമാക്കി ഉയര്‍ത്തി.
• അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ സംരക്ഷിക്കുന്നതിനുളള വിസില്‍ ബ്ളോവര്‍ ഭേദഗതി ബില്‍,
• വണ്ടിചെക്ക് കേസുകളില്‍ വഞ്ചിക്കപ്പെടുന്നവര്‍ക്ക് സഹായകകരമായി നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് ഭേദഗതി.
• പിന്നാക്ക വിഭാഗങ്ങള്‍ക്കായുളള ദേശീയകമ്മീഷന്, ഭരണഘടനാ പദവി നല്കാന് ഭരണഘടനാ ഭേദഗതി ബില്‍ കൊണ്ടുവന്നു.
• ഖനന ആക്ട് നവീകരിച്ചു. ഖനി ആക്ടില്‍ വിവേചനപരമായ സംവിധാനം ഒഴിവാക്കി സുതാര്യവും മത്സരാധിഷ്ടിതവുമായ ലേല നടപടികള്‍ വ്യവസ്ഥ ചെയ്തു.
• വനവല്‍ക്കരണത്തിനായി സംസ്ഥാനങ്ങള്‍ക്ക് 42,000 കോടി രൂപ വിതരണം ചെയ്യാനുളള ബില്‍
• കെട്ടിടനിര്‍മ്മാണ മേഖലയിലെ തെറ്റായ പ്രവണതകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനും ഈ മേഖലയിലെ ഇടപാടുകള്‍ സുതാര്യമാക്കി ഉപഭോക്താക്കള്‍ക്ക് സംരക്ഷണം നല്കുന്നതിനുമായി റിയല്‍ എസ്റ്റേറ്റ് ബില്‍ പാസാക്കി.
• വാണിജ്യ തര്‍ക്ക വ്യവഹാരങ്ങള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് 1899-ലെ ആര്ബിട്രേഷന് ആന്റ് കണ്‍സിലിയേഷന്‍ ആക്ട് ഭേദഗതി ചെയ്തു.
• നദികളിലെ ഖനനത്തിന് കര്‍ശനനിയന്ത്രണവുമായി പുതുക്കിയ നയം പ്രഖ്യാപിച്ചു.
• കബോട്ടാഷ് നിയമത്തില്‍ ഇളവു വരുത്താന്‍ തീരുമാനിച്ചു.
• വിമാനയാത്രക്കാര്‍ നേരിടുന്ന അപകടങ്ങള്‍ക്കുളള നഷ്ടപരിഹാരം രാജ്യാന്തര നിലവാരമനുസരിച്ച് ഉയര്‍ത്താന്‍ സര്‍ക്കാരിന് അധികാരം നല്കുന്ന ബില്‍ പാസാക്കി
• സ്കൂളുകളില്‍ ഉച്ചഭക്ഷണം കുട്ടികളുടെ അവകാശമാക്കി.
• കര്‍ശനമായ ശിക്ഷയ്ക്ക് വ്യവസ്ഥ നല്‍കികൊണ്ട് മനുഷ്യകടത്തിനെതിരെയുളള ബില്‍
• അണക്കെട്ടുകള്‍, നദീജലം പങ്കുവെക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ ക്കിടയില് തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അണക്കെട്ടുകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ദേശീയതലത്തില്‍ സുരക്ഷാ അതോറിറ്റി രൂപീകരിക്കാനുളള ബില്‍ തയ്യാറാക്കുന്നു.
• ഓണ്‍ലൈനില്‍ വില്പന നടത്തുന്ന ഉല്പന്നങ്ങളില് പരമാവധി വിലയും ഉപയോഗ കാലാവധിയും നിര്‍മ്മിച്ച രാജ്യം, നിര്‍മ്മാണതീയതി, ഉപയോഗരീതികള്‍ തുടങ്ങിയ വിവരങ്ങള്‍ ചേര്‍ക്കണമെന്നത് നിര്‍ബന്ധമാക്കി.
• പുതിയ ബസ് ബോഡി നിര്‍മ്മാണച്ചട്ടം കൊണ്ടുവന്നു.
• തകര്‍ച്ചയിലായ കമ്പനികളെ പുനരുദ്ധരിക്കുകയോ നിര്‍ത്തലാക്കുകയോ ചെയ്യുമ്പോള്‍ നിക്ഷേപകര്‍ക്ക് നഷ്ടം വരുക എന്ന ദശാബ്ദങ്ങളായുളള പ്രശ്നം 2016 ലെ പാപ്പര്‍ നിയമത്തിലൂടെ മാറി. പ്രൊമോട്ടര്‍മാരുടെയും ബാങ്കുകളുടെയും വെണ്ടര്‍മാരുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടുളള ലളിതമായി രീതി അവതരിപ്പിച്ചു.
• തൊഴിലിലൂടെ പരിശീലനത്തിന് കൂടുതല്‍ അവസരം ലഭിക്കുന്നതിനായി അപ്രന്റീസ്ഷിപ്പ് ആക്ടില്‍ ഭേദഗതി വരുത്തി.
• 19 വര്‍ഷം പഴക്കമുളള പുതിയ എക്സ്പ്ലൊറേഷന്‍ പോളിസിയ്ക്ക് പകരം ഹൈഡ്രോകാര്‍ബണ്‍സ് എക്സ്പ്ലൊറേഷന്‍ ആന്റ് ലൈസന്‍സിംഗ് പോളിസി കൊണ്ടുവന്നു.
• ബിനാമി ട്രാന്സ്ആക്ഷന്സ് (പ്രൊഹിബിഷന്‍) ആക്ട് ഭേദഗതി ചെയ്തു.
• ആത്മഹത്യശ്രമം കുറ്റകരമല്ലാതാക്കുന്ന വ്യവസ്ഥ കൊണ്ടുവന്നു.
• ബ്ലാക്ക് മണി(അണ്‍ഡിസ്ക്ലോസ്ഡ് ഫോറിന് ഇന്‍കം ആന്റ് അസെറ്റ്സ്) ആന്റ് ഇംപോസിഷന്‍ ഓഫ് ടാക്സ് ആക്ട്-2015 നടപ്പിലാക്കി.
• വിദേശത്ത് നിക്ഷേപിക്കപ്പെട്ട കളളപ്പണത്തിന് തുല്യമായ സ്വത്ത് കണ്ടുകെട്ടുന്നതിനായി പി.എം.എല്‍. ആക്ട് ഭേദഗതി ചെയ്തു.
• ആരോഗ്യരക്ഷ അനുബന്ധ തൊഴിലുകളെ നിയന്ത്രിക്കുന്നതിനുളള നിയമം-2018 ന് അംഗീകാരം
• വാടക ഗര്‍ഭപാത്ര നിയന്ത്രണ ബില്‍ പാസാക്കി. പണം നല്കി വാടക ഗര്‍ഭപാത്രം ഉപയോഗിക്കുന്നത് ഒഴിവാക്കി. കുട്ടികള്‍ ഇല്ലാത്ത ഇന്ത്യന്‍ ദമ്പതികള്‍ക്ക് അടുത്ത ബന്ധുക്കളുടെ ഗര്‍ഭപാത്രം ഉപയോഗിക്കാം. എന്‍.ആര്.ഐ. ദമ്പതികളെ ഉള്‍പ്പെടുത്തി. വിദേശികളെ ഒഴിവാക്കി
• ഭവന നിര്‍മ്മാണവും ടൂറിസം വികസനത്തിനായുളള താല്‍ക്കാലിക നിര്‍മ്മാണ പദ്ധതികളും അനുവദിച്ചുകൊണ്ട് തീരദേശ മേഖലാ നിയന്ത്രണ ചട്ടങ്ങള്‍ ഇളവ് ചെയ്യാന്‍ തീരുമാനിച്ചു
• ഹോമിയോപ്പതിക്കും ഇന്ത്യന്‍ ചികിത്സാരീതികള്‍ക്കും ദേശീയ കമ്മീഷന് രൂപീകരിക്കാനുളള ബില്ലുകള്‍ക്ക് അംഗീകാരം
• നെറ്റ് സമത്വനിയമത്തിന് അംഗീകാരം നല്കി
• അഴിമതി നിരോധന (ഭേദഗതി) ബില്‍ പാസാക്കി. കൈക്കൂലി നല്കുന്ന ആളിന് 7 കൊല്ലം തടവ്, കൈക്കൂലി വാങ്ങുന്ന ആളിന്റെ സ്വത്ത് കണ്ടുകെട്ടാനും വ്യവസ്ഥ
• പട്ടിക വിഭാഗക്കാരോടുളള അതിക്രമങ്ങള്‍ തടയാനുളള നിയമം കര്‍ശനമാക്കുന്ന നിയമഭേദഗതി കൊണ്ടുവന്നു.
• ആസ്സാം, മേഘാലയ, മിസോറാം, ത്രിപുര എന്നിവിടങ്ങളിലെ സ്വയം ഭരണ ജില്ലാ കൗണ്‍സിലുകളെ ശക്തിപ്പെടുത്തുന്നതിനായി ആര്‍ട്ടിക്കിള്‍ 280 ഉം ആറാം ഷെഡ്യൂളും ഭേദഗതി ചെയ്തു.
• കോര്‍പ്പറേറ്റ് ഗവേണന്‍സ് മാനദണ്ഡങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി കമ്പനീസ് ആക്ട് ഭേദഗതി ചെയ്യാനുളള ഓര്‍ഡിനന്‍സ് അംഗീകരിച്ചു. സ്വതന്ത്ര ഡയറക്ടര്‍മാര്‍ക്ക് ചുറ്റും നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനും, ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ ലഘൂകരിക്കുന്നതിനും നിര്‍ദ്ദേശം
• ആരോഗ്യരക്ഷാ അനുബന്ധ തൊഴിലുകളെ നിയന്ത്രിക്കുന്നതിനുളള നിയമത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. 8-9 ലക്ഷം ആരോഗ്യരക്ഷ അനുബന്ധ മേഖലയിലെ ജീവനക്കാര്‍ക്കും വര്‍ഷം തോറും ഈ മേഖലയിലേക്കെത്തി ആരോഗ്യമേഖലയ്ക്കായി പ്രവര്‍ത്തിക്കുന്ന മറ്റ് ബിരുദധാരികള്‍ക്കും ഈ നിയമം നേരിട്ട് പ്രയോജനം ചെയ്യും.
• കുറ്റവാളികള്‍, ഇരകള്‍, കാണാതായവര്‍ തുടങ്ങിയവരെ തിരിച്ചറിയാന്‍ ഡി.എന്‍.എ. സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് അനുമതി നല്കുന്ന ഡി.എന്‍.എ. സാങ്കേതികവിദ്യ (ഉപയോഗവും പ്രയോഗവും) നിയന്ത്രണബില്‍ പാസാക്കി.
ജി.എസ്.ടി
• ഒരു രാജ്യം ഒരു നികുതി എന്ന ലക്ഷ്യത്തിനായി 2017 ജൂലൈ 1 മുതല്‍ ഗുഡ്സ് ആന്റ് സര്‍വീസ് ടാക്സ് കൊണ്ടുവന്നു.
• ചരക്ക് സേവന നികുതി നടപ്പാക്കിയപ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാന നഷ്ടം പരിഹരിക്കുമെന്ന് ഉറപ്പുവരുത്തുന്നതിനുളള ബില്‍
• ജി.എസ്.ടി നിലവില്‍ വന്നതിനുശേഷം ചെക്ക് പോസ്റ്റുകള്‍ ഒഴിവാക്കിയതോടെ ദീര്‍ഘദൂര ട്രക്കുകളുടെ യാത്രാസമയം 30 ശതമാനം കുറഞ്ഞു. ചെക്ക്പോസ്റ്റുകള്‍ക്ക് പകരം ഇ-വേ ബില്‍ സംവിധാനം കൊണ്ടുവന്നു.
• 7.11.2017-ല്‍ ജി.എസ്.ടി രജിസ്ട്രേഷന് ഒരു കോടി കഴിഞ്ഞു. 2018 മാര്‍ച്ചിലാണ് ഇത് ലക്ഷ്യമിട്ടിരുന്നത്. 35 ലക്ഷം പുതിയ രജിസ്ട്രേഷന്.
• ചെറുകിട വ്യവസായങ്ങള്‍ക്ക് വന്‍ ഉത്തേജനമേകികൊണ്ട് വാര്‍ഷിക വിറ്റുവരവിന്റെ പരിധി വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 10 ലക്ഷത്തിന് നിന്നും 20 ലക്ഷമായും മറ്റിടങ്ങളില്‍ 20 ലക്ഷത്തില്‍ നിന്നും 40 ലക്ഷമായും ഉയര്‍ത്തി
• 60 ലക്ഷം രൂപ വരെ വിറ്റുവരവുളള വ്യാപാരത്തെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കി.
• 1.50 കോടി രൂപ വരെ വിറ്റുവരവുളള വ്യാപാരികളെ കോംപോസിഷന്‍ പദ്ധതിയില്‍ ചേര്‍ത്തു
• പരമാവധി 45 ലക്ഷം രൂപ വരെ വിലയുളള വീടുകള്‍ക്ക് 1 % നികുതി (നിലവില്‍ 8%), മറ്റുവീടുകള്‍ക്ക് 5 % (നിലവില്‍ 12 %)
• 99 % ഉല്പന്നങ്ങളും 18 ശതമാനം മുതല്‍ താഴേയ്ക്കുളള നികുതിയില്‍ കൊണ്ടു വന്നു
*****************************************************************************************
• സോവറിംഗ് ഗോള്‍ഡ് ബോണ്ട് സ്കീം – ഉപയോഗമില്ലാതെ കിടക്കുന്ന സ്വര്‍ണ്ണം പണമാക്കി മാറ്റുന്നതിനും സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി കുറയ്ക്കുന്നതും ലക്ഷ്യം.
• കള്‍ച്ചറല്‍ മാപ്പിംഗ് ഓഫ് ഇന്ത്യ മിഷന് – ഭാരതത്തിന്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും കലാകാരന്മാര്ക്കുളള ആനുകൂല്യങ്ങളുടെയും ക്ഷേമപദ്ധതികളുടേയും വിതരണം കാര്യക്ഷമമാക്കുന്നതിനായി നടപ്പിലാക്കുന്നു. 17.06.2017 ന് നിലവില്‍ വന്നു. 27,788 കലാകാരന്മാര് രജിസ്റ്റര്‍ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: