• രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷ ഗണ്യമായി മെച്ചപ്പെട്ടു. മേഘാലയയില്‍ പൂര്‍ണ്ണമായും അരുണാചല്‍ പ്രദേശിലെ 8 പോലീസ് സ്റ്റേഷന് പരിധിയിലും അഫ്സ്പ പിന്‍വലിച്ചു.
• ഇടത് ഭീകരവാദം അമര്‍ച്ച ചെയ്യാന്‍ സായുധ പോരാട്ടങ്ങള്‍ക്കൊപ്പം മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളില്‍ വികസന അജണ്ടകള്‍ നടപ്പിലാക്കി.
• മാവോയിസ്റ്റ് മേഖലയിലെ സുരക്ഷാസേനകള്‍ക്ക് ആധുനിക ആയുധങ്ങള്‍ നല്കി.
• മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളില്‍ മുടങ്ങിക്കിടന്നിരുന്ന 1,600 കി.മീ. റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കി. 2300 മൊബൈല്‍ ടവറുകളുടെ നിര്‍മ്മിച്ചു. ഇടതു ഭീകരവാദം അനുഭവപ്പെട്ടിരുന്ന 7162 ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിച്ചു. നോട്ട് അസാധുവാക്കലും വിദേശഫണ്ട് സ്വീകരിച്ചിരുന്ന എന്‍.ജി.ഒ. കളെ നിരോധിച്ചതും മാവോയിസ്റ്റുകള്‍ക്ക് വന്‍ തിരിച്ചടി.
• 2014-2018ല്‍ 3724 മാവോയിസ്റ്റുകള്‍ കീഴടങ്ങി. 60 % നക്സല്‍ ആക്രമണങ്ങള്‍ കുറഞ്ഞു.
• 44 ജില്ലകളെ ഇടതു തീവ്രവാദ ബാധിത പട്ടികയില്‍ നിന്ന് ഒഴിവാക്കികൊണ്ട് ബാധിത ജില്ലകളുടെ എണ്ണം 30 ആയി ചുരുക്കി. നിരവധി മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിലൂടെ വധിച്ചു. 2018 മെയില്‍ 40 ലധികം നക്സലുകളെ മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയില്‍ വധിച്ചു.
• നക്സല്‍/ മാവോയിസ്റ്റ് ഭീകരാക്രമണങ്ങള്‍ 2018-ല്‍ 833 ആയി കുറഞ്ഞു. (2014-ല്‍ 1091)
• വടക്ക്-കിഴക്കന്‍ മേഖലകളിലെ ഭീകരാക്രമണം 2018-ല്‍ 252 ആയി കുറഞ്ഞു. (2014-ല്‍ 824)
• പോലീസ് സേനകളുടെ ആധുനികവല്‍ക്കരണത്തിന് 18,000 കോടി.
• മനുഷ്യക്കടത്ത് വിരുദ്ധ ബ്യൂറോയുടെ നടത്തിപ്പ് ചുമതല എന്‍.ഐ.എ.യെ ഏല്‍പ്പിച്ചു.
• സൈബര്‍ രംഗത്തെ സുരക്ഷക്കായി ദേശീയ തലത്തില്‍ ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്റര്‍ ആരംഭിക്കാന്‍ തീരുമാനിച്ചു.
• ജമ്മു-കാശ്മീരിന് പുറത്ത് ജനങ്ങള്‍ക്കു നേരെയുളള ഭീകരാക്രമണം തടയുന്നതില്‍ വിജയിച്ചു.
• ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുളള നടപടികള്‍ ശക്തമാക്കുന്നതിനായി എന്‍.ഐ.എ. യ്ക്ക് ഓപ്പണ്‍ റിസര്‍ച്ച് സെല്‍ സ്ഥാപിക്കാന്‍ അനുമതി.
• സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ഡിജിറ്റല്‍ ഇടപാടുകളുടെ സുരക്ഷയ്ക്കുമായി പ്രത്യേക ഏജന്‍സി രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: