ന്യൂദല്‍ഹി : പാക്കിസ്ഥാനെ നേരിടാന്‍ ഏറ്റവും മികച്ചത് റഫാലാണെന്ന് വ്യോമസേനാ മേധാവി ബി. എസ്. ധനോവ. റഫാല്‍ പോര്‍വിമാനങ്ങള്‍ ഇന്ത്യയ്ക്കുണ്ടായിരുന്നെങ്കില്‍ പാക്കിസ്ഥാന് ഉയര്‍ത്തിയ വെല്ലുവിളിയെ അതിവേഗം നേരിടാമായിരുന്നു. ബലാകോട്ടില്‍ ഇന്ത്യയുടെ പ്രത്യാക്രമണത്തെ തുടര്‍ന്ന് ഫെബ്രുവരി 27 ന് പാക്കിസ്ഥാന് യുദ്ധ വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംസാരിക്കവേയാണ് വ്യോമസേനാ മേധാവിയുടെ ഈ പ്രസ്താവന.
പാക് നീക്കത്തെ വ്യോമസേനയ്ക്ക് വിജയകരമായി പ്രതിരോധിക്കാന്‍ സാധിച്ചത് മിഗ് 21 ബൈസണ്‍, മിറാഷ് 2000 എന്നി യുദ്ധവിമാനങ്ങള്‍ ആധുനികവത്കരിച്ചതിനാലാണ്. എന്നാല്‍ റഫാല്‍ വിമാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ സ്ഥിതി മറ്റൊന്നായേനെ. വലിയ രീതിയില്‍ മേല്‍ക്കൈ ഇന്ത്യയ്ക്ക് ആയേനെ എന്നും അദ്ദേഹം പറഞ്ഞു.
റഫാല്‍ പോര്‍വിമാനം എത്തുന്നതോടെ വ്യോമസേനയുടെ ശക്തി പതിന്മടങ്ങ് ആകും. രാജ്യാന്തര നിയന്ത്രണ രേഖയ്ക്കു സമീപം പോലും പാക് വ്യോമസേനാ പോര്‍വിമാനങ്ങള്‍ വരില്ല. പാക്കിസ്ഥാനെ നേരിടാന്‍ ഏറ്റവും മികച്ച പോര്‍വിമാനം റഫാലാണ്. എയര്‍ ടു എയര്‍ ആക്രമണത്തിനു ഏറ്റവും മികച്ചതാണ് റഫാല്‍ പോര്വിമാനമെന്നും ധനോവ അറിയിച്ചു.
150 കിലോമീറ്റര്‍ പരിധിയിലുള്ള ശത്രുക്കളുടെ പോര്‍വിമാനങ്ങളെ വരെ മെറ്റിയോര്‍ എയര്‍ ടു എയര്‍ മിസൈല്‍ ഉപയോഗിച്ചു നേരിടാന്‍ കഴിയും. റഫാല്‍ വരുന്നതോടെ ഇന്ത്യ ഏഷ്യയിലെ തന്നെ മികച്ച വ്യോമസേനയാകും. ചൈന- പാക്കിസ്ഥാന് വെല്ലുവിളികളെ നേരിടാന്‍ വേണ്ട മിക്ക ആയുധങ്ങളും റഫാലില്‍ നിന്നു പ്രയോഗിക്കാന്‍ സാധിക്കും.
1965 ല്‍ ഇന്ത്യ- പാക് യുദ്ധത്തില്‍ വിജയിച്ചുവെന്ന പാക്കിസ്ഥാന്റെ അവകാശവാദത്തെയും ധനോവ പരിഹസിച്ചു. അന്നത്തെ ആക്രമണത്തിന് പാക്കിസ്ഥാന് വന്‍ നാശ നഷ്ടങ്ങളാണ് അവര്‍ക്കുണ്ടായത്. പകുതിയോളം രാജ്യം അവര്‍ക്ക് നഷ്ടപ്പെട്ടു. ആക്രമണത്തിനിടെ തകര്‍ന്ന ഇന്ത്യന്‍ യുദ്ധവിമാനങ്ങളുടെ എണ്ണം നോക്കിയല്ല വിജയം നിശ്ചയിക്കേണ്ടതെന്നും ധനോവ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: