ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂമി തട്ടിപ്പ് നടത്തിയെന്നാണ് കോണ്‍ഗ്രസിന്റെ പുതിയ ആരോപണം. ഗാന്ധിനഗറിലെ സര്‍ക്കാര്‍ ഭൂമി മോദി സ്വന്തമാക്കിയെന്നാണ് ആക്ഷേപം. 2012ലും 2014ലും സത്യവാങ്മൂലത്തില്‍ ഇക്കാര്യം പറയുന്നില്ലെന്നും കോണ്‍ഗ്രസും അവരുടെ പ്രചാരണ ദൗത്യമേറ്റെടുത്ത കാരവന് മാസികയും പ്രചരിപ്പിക്കുന്നു.
മോദിയുടെ കൈയില്‍ ആകെയുള്ള സ്വത്താണ് ഗാന്ധിനഗറിലെ ഭൂമിയെന്ന് ബിജെപി വിശദീകരിച്ചു. നാലു വ്യക്തികള്‍ വാങ്ങിയ നാല് വ്യത്യസ്ത പ്ലോട്ടുകള്‍ 2008 ഏപ്രില്‍ 25ന് ഒന്നാക്കി കൂട്ടിച്ചേര്‍ത്തിരുന്നു. നാലായി കിടന്നപ്പോഴുള്ള ഭൂമിയുടെ നമ്പറല്ല നാലും കൂടി ഒന്നാക്കി കരം തീര്ക്കുമ്പോഴെന്ന് എല്ലാവര്ക്കും അറിയാം. ഈ വ്യത്യാസം ഒരു കഥയായി അവതരിപ്പിക്കുകയാണ് കോണ്‍ഗ്രസും കാരവനും, ബിജെപി കുറ്റപ്പെടുത്തി.
മോദിയുടെ സ്വത്ത് എന്താണ്? മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ശമ്പളമായി ലഭിച്ച തുകയില്‍ 21 ലക്ഷം രൂപ ഗുജറാത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി സംഭാവന ചെയ്തു. ലഭിച്ച സമ്മാനങ്ങള്‍ ലേലം ചെയ്തപ്പോള്‍ ലഭിച്ച 89.96 കോടി രൂപ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതിയായ കന്യാ കേലവാണി ഫണ്ടിലേക്ക് സംഭാവന ചെയ്തു.
പ്രധാനമന്ത്രിയായ ശേഷം ലഭിച്ച സമ്മാനങ്ങള്‍ 2015ല്‍ ലേലം ചെയ്തുകിട്ടിയ 8.33 കോടി രൂപയും ഫലകങ്ങളുടെ ലേലം വഴി ലഭിച്ച 3.40 കോടിയും സിയോള്‍ സമാധാന പുരസ്കാരത്തിനൊപ്പം ലഭിച്ച 1.3 കോടിയും നമാമി ഗംഗ പദ്ധതിക്ക് നല്കി. കുംഭമേളയിലെ ശുചീകരണം നിര്‍വഹിച്ച തൊഴിലാളികള്‍ക്കായി ശമ്പളത്തിലെ 21 ലക്ഷം രൂപ സംഭാവന ചെയ്തു.
ഇതിനെല്ലാം പുറമേയാണ് സ്വന്തക്കാരെയും ബന്ധക്കാരേയും രാഷ്ട്രീയത്തിലേക്കോ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കോ അടുപ്പിക്കാതെയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമീപനം. അഞ്ചുവര്‍ഷത്തിനിടെ ഒരിക്കല്‍ മാത്രം വൃദ്ധയായ അമ്മയെ ഒരു ദിവസത്തേക്ക് പ്രധാനമന്ത്രിയുടെ വസതിയില്‍ താമസിപ്പിച്ചു മടക്കി. അധികാരത്തിലെത്തിയാല്‍ സ്വന്തക്കാരും ബന്ധുക്കളും ദല്‍ഹിയിലെ അധികാര കേന്ദ്രങ്ങളില്‍ കേറിയിറങ്ങി ശതകോടികളുടെ അഴിമതികള്‍ നടത്തുന്ന കോണ്‍ഗ്രസ് പാരമ്പര്യത്തെ അമ്പേ തൂത്തെറിഞ്ഞ് പുതിയ രാഷ്ട്രീയത്തിന്റെ മാതൃകയാണ് മോദി മുന്നോട്ടുവയ്ക്കുന്നെതന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: