ന്യൂദല്‍ഹി: കയറ്റുമതിയില്‍ ഇന്ത്യക്ക് ചരിത്രനേട്ടം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 330 ബില്ല്യന്‍ ഡോളറിന്റെ (2,30,14,26,45,00,000 രൂപ) കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്.
മാര്‍ച്ചില്‍ മാത്രം കയറ്റുമതിയില്‍ 11 ശതമാനം വളര്‍ച്ച (32.5 ബില്യന്‍)യാണ് നേടിയത്. ഇതിനു മുന്‍പ് 2014-ല്‍ 314.4 ബില്യന്റെ കയറ്റുമതി നടത്തിയതായിരുന്നു റെക്കോഡ്. ആഗോളതലത്തില്‍ സമ്പദ്വ്യവസ്ഥകള് വലിയ തളര്‍ച്ച നേരിടുന്ന അവസരത്തിലാണ് ഇന്ത്യയുടെ നേട്ടം.
ദുര്‍ബ്ബലമായ ലോക സമ്പദ്വ്യവസ്ഥ, ആഗോള വ്യാപാരത്തിലുണ്ടായ മാന്ദ്യം തുടങ്ങിയവ മൂലം ചൈനയും തെക്കു കിഴക്കേഷ്യന്‍ രാജ്യങ്ങളും പ്രതിസന്ധി നേരിടുമ്പോഴാണ് നാം മെച്ചപ്പെട്ട വളര്‍ച്ച കൈവരിച്ചത്. ഫെഡഷേറന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട്സ് ഓര്ഗനൈസേഷന് പ്രസിഡന്റ് ഗണേഷ് കുമാര്‍ ഗുപ്ത പറഞ്ഞു.
കയറ്റുമതിയടക്കമുള്ള കാര്യങ്ങളില്‍ മോദി സര്‍ക്കാര്‍ കൈക്കൊള്ളുന്ന ശക്തമായ നടപടികളാണ് റെക്കോഡ് വളര്‍ച്ച കൈവരിക്കാന്‍ കാരണം. ജിഎസ്ടി ഒരു പ്രധാനഘടകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: