കണ്ണൂര്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഒരിടത്തും വികസനം അവരുടെ അജണ്ടയിലില്ലെന്നും കാപട്യമാണ് അവരുടെ മുഖമുദ്രയെന്നും കേന്ദ്രപ്രതിരോധ വകുപ്പ് മന്ത്രി നിര്‍മല സീതാരാമന്. എന്‍ഡിഎ കണ്ണൂര്‍ ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥി സി.കെ. പത്മനാഭന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച വിജയ സങ്കല്‍പ്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. എവിടെയെല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉണ്ടായിട്ടുണ്ടോ അവിടെയെല്ലാം നാശവും ദുരിതവും മാത്രമേ ഉണ്ടായിട്ടുള്ളൂ സോവിയറ്റ് റഷ്യയിലും ക്യൂബയിലും വെനസ്വേലയിലും എന്തിന് നമ്മുടെ രാജ്യത്ത് ബംഗാളിലും ത്രിപുരയിലും ഇത് നേരിട്ട് ബോധ്യപ്പെട്ടതാണ്.
പാര്‍ട്ടിയുടെ മുഖമുദ്ര കപടതയാണ്. ഒന്നുപറയും മറ്റൊന്ന് പ്രവര്‍ത്തിക്കും. കോണ്‍ഗ്രസ്സിനെതിരെ പ്രസംഗിക്കും. രാജ്യം മുഴുവന്‍ ഒറ്റ മുന്നണിയിലായി കോണ്‍ഗ്രസ്സും സിപിഎമ്മും പ്രവര്‍ത്തിക്കും. രണ്ട് കക്ഷികളുടെയും സ്വഭാവം ഒന്നായതുകൊണ്ട് തന്നെയാണ് ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്. ഇസ്ലാമിക രാഷ്ട്രങ്ങള്‍ പോലും നിയമവിരുദ്ധമെന്ന് മുദ്ര കുത്തിയ മുത്തലാഖ് വിഷയത്തില്‍ സിപിഎം സ്വീകരിച്ച നിലപാട് ഇരട്ടത്താപ്പാണെന്നും അവര്‍ പറഞ്ഞു. വയനാട്ടില്‍ മത്സരിക്കാനുള്ള കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുലിന്റെ തീരുമാനം തന്നെ അപഹാസ്യമാണ്. ഇപ്പോള്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കുന്ന സിപിഎം തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അദ്ദേഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബിജെപി സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.
സ്ഥാനാര്‍ഥി സി.കെ. പത്മനാഭന്, ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ്, പി.സി. മോഹനന് മാസ്റ്റര്‍, ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു. മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഒ.എം. ശാലിന മന്ത്രിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: