ആറ്റിങ്ങൽ: തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ആക്രമണം നടത്തിയ സിപിഎം പ്രാദേശിക നേതാവ് സജീബ് ഹാഷിം ഉൾപ്പടെയുള്ള സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ആറ്റിങ്ങൽ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ ഡിവൈഎസ്പി ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന പോലീസിന്റെ ഉറപ്പിനെ തുടർന്ന് ഒന്നര മണിക്കൂറിന് ശേഷം സമരം അവസാനിപ്പിച്ചു. അക്രമത്തിനെതിരെ ശോഭാ സുരേന്ദ്രൻ പരാതി നൽകിയെങ്കിലും അത് സ്വീകരിക്കാൻ പോലീസ് തയാറായില്ല. തന്റെ ജീവന് ഭീഷണിയുണ്ടെന്നും തനിക്ക് പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ശോഭാ സുരേന്ദ്രൻ പരാതി നൽകിയത്. ശോഭാ സുരേന്ദ്രനെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ പള്ളിക്കലും വർക്കലയിലും വച്ചാണ് സിപിഎം ഗുണ്ടകൾ ആക്രമിച്ചത്. ആക്രമണത്തിൽ ഒപ്പമുണ്ടായിരുന്ന ബിജെപി പ്രവർത്തകരെ തല്ലിച്ചതയ്ക്കുകയും ചെയ്തിരുന്നു.
അക്രമത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: