കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ വൈകിപ്പിക്കുന്നതിലൂടെ പ്രതികള്‍ സ്വയം തുറന്നുകാട്ടുകയാണ് ചെയ്യുന്നതെന്ന് നടി പാര്‍വതി തിരുവോത്ത്. നടിയെ ആക്രമിച്ച സാമൂഹ്യവിചാരണയാണ് ഇപ്പോഴും നടക്കുന്നത്. ചുറ്റും നടക്കുന്നത് കാണുന്നവര്‍ക്ക് സത്യം ബോധ്യപ്പെടുമെന്ന് പാര്‍വ്വതി പറഞ്ഞു.
താര സംഘടനയായ അമ്മയുമായുള്ള പ്രശ്നങ്ങളില്‍ യാതൊരു പുരോഗതിയുമില്ലെന്ന് പാര്‍വതി വ്യക്തമാക്കി. പ്രശ്നപരിഹാരത്തിന് അമ്മ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് യാതൊരു അനുകൂല നടപടിയും ഉണ്ടായിട്ടില്ല. രാജിവെച്ച നടിമാരെ തിരിച്ചെടുക്കുന്നതില്‍ ഉള്‍പ്പടെ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് അമ്മ സംഘടനയില്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ അതേപടി നിലനില്ക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് പാര്‍വ്വതിയുടെ പ്രതികരണം.
നിലവിലെ പ്രശ്നങ്ങളില്‍ മാറ്റമുണ്ടാകണമെന്നാണ് ആഗ്രഹം. വിമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്നും ചര്‍ച്ചക്ക് തയ്യാറാണ്. അമ്മ സംഘടന നേതൃത്വം ബഹുമാനം നേടിയെടുത്താലെ അത് തിരിച്ച് കൊടുക്കാന്‍ പറ്റൂവെന്നും പാര്‍വതി തുറന്ന് പറയുന്നു.
മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ വിമണ്‍ ഇന്‍ സിനിമ കളക്ടീവ് പ്രതീക്ഷയോടൊണ് കാണുന്നത്. സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ പരാതി പരിഹാര സെല്‍ വേണമെന്ന വിമണ്‍ ഇന്‍ സിനിമ കളക്ടീവ് യുടെ ആവശ്യം ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും പാര്‍വതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: