കൊച്ചി: കേരളത്തിലെ പകുതിയോളം പേര് വിദേശത്താണെന്നുമ അതിനാല്‍ വിദേശകാര്യമന്ത്രിയെന്ന നിലയില്‍ കേരളത്തില്‍ വരാനും സംസാരിക്കാനും പ്രതേ്യക അവകാശമുണ്ടെന്ന് സുഷമാ സ്വരാജ്. അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതാണ് കേന്ദ്രമന്ത്രി. വിദേശകാര്യമന്ത്രാലയം മുമ്പും ഉണ്ടായിരുന്നു. പക്ഷേ ഇന്ന് എംബസികള്‍ വീട്ടില്നിന്നകലെമറ്റൊരു വീടുപോലെയാണ്. അങ്ങനെ വേണമെന്നും ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സേവനം ലഭ്യമാക്കണമെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ഞാന്‍ ചുമതലയേറ്റ ശേഷം അക്കാര്യം നിര്‍ദ്ദേശിച്ചിരുന്നു. നമ്മുടെ നാട്ടില്‍ ഒരാവശ്യം വന്നാല്‍ സഹായിക്കാന്‍ പഞ്ചായത്തംഗം മുതല്‍ എംപിമാര്വരെയുണ്ട്. വിദേശത്ത് അങ്ങനെയില്ലല്ലോ. ഇതുവതെ വിദേശ രാജ്യങ്ങളില്‍ പലതരത്തില്‍ കുടുങ്ങിപ്പോയ 2.26 ലക്ഷം ഇന്ത്യക്കാരെ രക്ഷപ്പെടുത്താനായെന്ന് സുഷമ പറഞ്ഞു.
പ്രസംഗത്തിനിടെ, താമരയില്‍ വോട്ടുകുത്തി, നിങ്ങളുടെ എംപി അല്‍േഫാണ്‍സ് കണ്ണന്താനത്തെ വിജയിപ്പിക്കാന്‍ മന്ത്രി സുഷമ ആഹ്വാനം ചെയ്തു. ഹിന്ദി പ്രസംഗം പരിഭാഷപ്പെടുത്തുമ്പോള്‍ വി. മുരളീധരന് എംപി, സ്ഥാനാര്‍ഥി കണ്ണന്താനത്തെ വിജയിപ്പിക്കണമെന്നാണ് പറഞ്ഞത്. താന്‍ പറഞ്ഞത് തിരുത്തിപ്പറഞ്ഞത് മനസിലാക്കിയ സുഷമാ സ്വരാജ്, എംപിയാകുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് അങ്ങനെ പറഞ്ഞത് അബദ്ധമല്ല എന്ന് നര്‍മം പറഞ്ഞു. സുഷമാജിയുടെ നാവ് പൊന്നാകട്ടെ എന്നായിരുന്നു പൊട്ടിച്ചിരികള്‍ക്കിടയില്‍ മുരളീധരന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: