അത്താണി: കേരളത്തിന്റെ വികസനത്തിന് ബിജെപിയും നരേന്ദ്ര മോദി സര്‍ക്കാരും ശ്രമിക്കുമ്പോള്‍ കമ്യൂണിസ്റ്റുകള്‍ സംസ്ഥാനത്തിന്റെ വികസനം തടയുകയാണെന്ന് ബിജെപി അധ്യക്ഷന്‍ അമത് ഷാ. ആലുവ-അങ്കമാലിക്കിടയില് അത്താണിയില്‍ പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 1,98,155 കോടി രൂപയുടെ വികസന പരിപാടികള്‍ സംസ്ഥാനത്ത് നടപ്പാക്കി. എന്നാല്‍, പ്രധാനമന്ത്രി പാര്‍പ്പിട പദ്ധതി, ഉജ്വല പദ്ധതി തുടങ്ങിയവയുകെ കണക്കുകള്‍ യഥാ സമയം സമര്‍പ്പിക്കാതെ തുടര്‍സഹായം കൂടുതല്‍ പേര്‍ക്കു കിട്ടുന്നത് തടയുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് യുഡിഎഫ് മുന്നണികള്‍ അധികാരത്തിലെത്തുമ്പോള്‍ പരസ്പരം അഴിമതിക്കാരെ സംരക്ഷിക്കുകയാണെന്ന് ബിജെപിയെ അധികാരത്തിലേറ്റിയാല്‍ അഴിമതിക്കാരെ ജയിലില്‍ അടയ്ക്കാന്‍ തുടക്കം കുറിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്കി.
കേന്ദ്ര സര്‍ക്കാര്‍ ഐഐടിക്കും എയിംസിനും റെയില്വികസനത്തിനും പണം അനുവദിച്ചു. എന്നാല്‍, അതിനാവശ്യമായ ഭൂമി ഏറ്റെടുത്ത് നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ വികസനം തടയുകയാണ്.
കമ്യൂണിസ്റ്റുകള്‍ക്കും കോണ്‍ഗ്രസിനും രാജ്യ സുരക്ഷയില്‍ താല്പര്യമില്ല. പുരോഗതി അവര്‍ക്ക് സാധിക്കില്ല, രാജ്യത്തെ വന്‍ ശക്തിയാക്കാന്‍ അവര്‍ക്കാകില്ല. ഇതിനൊക്കെ നരേന്ദ്ര മോദിക്കും ബിജെപിക്കുമേ കഴിയൂ. അതിനാല്‍ താമരയില്‍ വോട്ടുകുത്തി ബിജെപിയെ അധികാരത്തിലേറ്റാന്‍ അമിത് ആഹ്വാനം ചെയ്തു.
സ്ഥാനാര്‍ഥികളായ അല്‍ഫോണ്‍സ് കണ്ണന്താനം, എ.എന്‍. രാധാകൃഷ്ണന് പങ്കെടുത്തു. കാശിനാഥ് പരിഭാഷപ്പെടുത്തി. ഷാജുമോന്‍ വട്ടേക്കാട് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: