കൊച്ചി: എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം വിഷുദിനം ചെലവിട്ടത് ജില്ലയിലെ ഓക്സിജന്‍ പാര്‍ലര്‍ എന്നറിയപ്പെടുന്ന വളന്തകാട് ദ്വീപില്‍. 45 പട്ടികജാതി കുടുംബങ്ങള്‍ ഒറ്റപ്പെട്ട് ജീവിക്കുന്ന ദ്വീപിലെ ജീവല്‍പ്രശ്നങ്ങളെക്കുറിച്ച് തയാറാക്കിയ പഠന റിപ്പോര്‍ട്ട് പരിഗണിച്ച് കേന്ദ്ര ടൂറിസം മന്ത്രിയെന്ന നിലയ്ക്ക് ഇടപെടലുകള്‍ നടത്തിയ കണ്ണന്താനത്തിനു സ്നേഹോഷ്മള വരവേല്‍പ്പാണ് നാട്ടുകാര്‍ നല്‍കിയത്. ജനങ്ങളെ ഒഴിപ്പിക്കാതെ അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ സാധിക്കുംവിധം ഇക്കോ ടൂറിസം പദ്ധതി ആവിഷ്കരിക്കുമെന്ന് ഓരോ വീട്ടിലുമെത്തിയ അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.
വളന്തകാട് ഇക്കോടൂറിസം പദ്ധതിക്കായി നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം കേരള ടൂറിസം വകുപ്പിനോട് നാല് മാസങ്ങള്‍ക്ക് മുന്‍പ് നിര്‍ദ്ദേശിച്ചിരുന്നു. വിഷുനാളില്‍ അതിരാവിലെ കലൂര്‍ പാവക്കുളം ശ്രീ മഹാദേവ ക്ഷേത്രത്തിലെത്തിയ കണ്ണന്താനത്തെ ക്ഷേത്രം പ്രസിഡന്റ് കെ.എ.എസ്. പണിക്കരും സെക്രട്ടറി കെ.പി. മാധവന്‍കുട്ടിയും ചേര്‍ന്ന് സ്വീകരിച്ച് കൈനീട്ടം നല്കി. തുടര്‍ന്ന് എറണാകുളം ശിവക്ഷേത്ര സന്ദര്‍ശനം. സാഹിത്യകാരന് കെ.എല്‍. മോഹനവര്‍മ്മ അമ്മയ്ക്കൊപ്പം കണ്ണന്താനത്തെ കൈനീട്ടം നല്കി വീട്ടില്‍ സ്വീകരിച്ചു.
എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയിലെത്തി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും മറ്റ് വൈദികരുമായി കൂടിക്കാഴ്ച്ചകളും ചായകുടിയും. സമീപത്തെ സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലിലുമെത്തിയശേഷം ഇടപ്പള്ളിയില്‍ ബ്രഹ്മസ്ഥാനത്തെത്തി അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്ണാമൃതാന്ദപുരിയില് നിന്ന് അനുഗ്രഹം തേടി. വിഷുക്കൈനീട്ടം സ്വീകരിച്ചു. മുന്‍നിശ്ചയിച്ച റോഡ്ഷോ ഉള്‍പ്പെടെ മാറ്റിവച്ച് വളന്തകാട്ടിലേക്ക്. പച്ചാളം കഫര്‍ണാം അനാഥാലയത്തിലെ കുട്ടികള്‍ക്കൊപ്പമായിരുന്നു കണ്ണന്താനത്തിന്റെ വിഷുസദ്യ. കുട്ടികളുടെ ക്ഷേമങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞ് അവരുടെ കലാപരിപാടികള്‍ ആസ്വദിച്ചശേഷമാണ് സ്ഥാനാര്‍ത്ഥി മടങ്ങിയത്. വീണ്ടും ഗൃഹ സന്ദര്‍ശനങ്ങള്‍. പ്രചാരണത്തിനെത്തിയ കേന്ദ്രമന്ത്രി സുഷമ സ്വരാജിനെ സ്വീകരിച്ച ശേഷം അവര്‍ക്കൊപ്പം ആശയ സംവാദ പരിപാടിയില്‍ പങ്കെടുത്തു.
ഇന്നലെ രാവിലെ തൃപ്പൂണിത്തുറ പുതിയകാവ് ആയുര്‍വേദ മെഡിക്കല്‍ കോളേജ് ജങ്ഷനില്‍ നിന്ന് കണ്ണന്താനം പ്രചാരണം ആരംഭിച്ചു. ഉദയംപേരൂര്‍,കിഴക്കേ കണ്ടനാട്, വലിയകുളം, പൂത്തോട്ട, തെക്കന്‍ പറവൂര്‍, കയര്‍ സൊസൈറ്റി, പികെഎംസി, ആമേട ജങ്ഷന്, തേരേക്കല്‍, അംബേദ്ക്കര്‍ കോളനി, മേക്കര, പാവംകുളങ്ങര, ശ്രീനിവാസന്കോവില്, വെള്ളാങ്ങി, കണ്ണന്‍കുളങ്ങര, താമരംകുളങ്ങര, എരൂര്‍ ചക്കാലമുട്ട്, അന്തിമഹാകാളന്‍ തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ വോട്ടര്‍മാരെ കണ്ടശേഷം പ്രചാരണത്തിനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ സ്വീകരിച്ചു. അദ്ദേഹത്തോടൊപ്പം തെരഞ്ഞെടുപ്പ് പരിപാടികളിലും പങ്കെടുത്തു. ബാലഗോകുലം ജില്ലാകാര്യദര്‍ശി കെ.ജി. ശ്രീകുമാര്‍, ബിജെപി തൃപ്പൂണിത്തുറ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ.എസ്. സുബീഷ്, മരട് മുന്‍സിപ്പല്‍ ജനറല്‍ സെക്രട്ടറി എന്‍.കെ.ശ്രീവത്സന്‍ , പ്രസിഡന്റ് എം നന്ദനന്‍, ഏരിയ കമ്മിറ്റി പ്രസിഡന്റ് എം.പി.നടേശന്, വളന്തകാട് പഠനസമിതി സംയോജകന്‍ കെ.ജി. ശ്രീകുമാര്‍ ബിഎംഎസ് മേഖല സെക്രട്ടറി എം.കെ. ഹരി എന്നിവര്‍ കണ്ണന്താനത്തിനൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: