കണ്ണൂര്‍: നിലനില്‍പ്പിനായുള്ള നെട്ടോട്ടത്തിലാണ് അമേഠിയില്‍ നിന്ന് രാഹുല്‍ വയനാട്ടിലെത്തി മത്സരിക്കുന്നതെന്ന് കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി താവര്‍ചന്ദ് ഗലോട്ട്. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുടര്‍ച്ചയായി അമേഠിയെ പ്രതിനിധീകരിക്കുന്ന രാഹുല്‍ എന്ത് വികസനമാണ് അവിടെ കൊണ്ടുവന്നതെന്ന് വ്യക്തമാക്കണം. അമേഠിയില്‍ പരാജയപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് രാഹുല്‍ വയനാട്ടില്‍ അഭയം തേടിയത്. കേരളത്തിലെ ജനങ്ങളും രാഹുലിനെ തള്ളിക്കളയുമെന്നുറപ്പാണ്.
വന്ദേമാതരവും ഭാരത് മാതാകി ജയ് വിളിക്കുന്നവരുമായിട്ടല്ല മറിച്ച് പാക്കിസ്ഥാന് ജയ് വിളിക്കുന്നവരുമായിട്ടാണ് കോണ്‍ഗ്രസ്സ് കൂട്ടുകൂടുന്നത്. വയാനാട്ടില്‍ ലീഗുമായി കൂട്ടു കൂടി മത്സരിക്കുന്നത് കോണ്‍ഗ്രസ്സിന്റെ ദയനീയ അവസ്ഥയാണ് കാണിക്കുന്നത്.
ജനസംഘത്തിന്റെ കാലം മുതല്‍ തന്നെ കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നതാണ് ബിജെപി നിലപാട്. ജനസംഘ സ്ഥാപകനായ ശ്യാമപ്രസാദ് മുഖര്‍ജി ജീവത്യാഗം ചെയ്തത് കാശ്മീരിന് വേണ്ടിയാണ്. ആ ജീവത്യാഗം ഒരിക്കലും പാഴായിപ്പോകില്ലെന്നും കാശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ്സ് നിലപാടറിയാന്‍ താല്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു ഭാഗത്ത് മോദിയും മറുഭാഗത്ത് മോദി വിരുദ്ധരും തമ്മിലാണ് മത്സരം നടക്കുന്നത്. എന്നാല്‍ ഈ പോരാട്ടത്തില്‍ മോദി വിരുദ്ധര്‍ തകര്‍ന്നടിയും. നിലനില്‍പ്പിന് വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് കോണ്‍ഗ്രസ്സ്. ഈ ഓട്ടത്തില്‍ അവര്‍ ദയനീയമായി പാജയപ്പെടുമെന്ന് ഉറപ്പാണ്. നരേന്ദ്രമോദി പ്രധാന മന്ത്രിയായതിന് ശേഷം ഭാരതം വികസന കാര്യത്തില്‍ ഏറെ മുന്നോട്ട് പോയി.
അടിസ്ഥാന സൗകര്യ വികസനത്തിലും സാമ്പത്തിക ഭദ്രതയിലും കുതിച്ച് ചാട്ടമാണ് നടത്തിയത്. ഭാരതത്തില്‍ ഇപ്പോള്‍ സുസ്ഥിര വികസനാണ് നടക്കുന്നത്. വികസന കാര്യത്തില്‍ നാം ഫ്രാന്‍സിനെ പോലും പിന്തള്ളി. നരേന്ദ്ര മോദിയെ ഇപ്പോള്‍ ലോകം മുഴുവന്‍ അംഗീകരിക്കുന്നു. സൗദി അറേബ്യ, റഷ്യ, അഫ്ഘാനിസ്ഥാന് തുടങ്ങിയ രാജ്യങ്ങളെല്ലാം അദ്ദേഹത്തെ ആദരിച്ചു കഴിഞ്ഞു.
കേരളത്തിന്റെ വികസനത്തിന് കേന്ദ്രം കൈയയച്ച് സഹായിച്ചെങ്കിലും വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തിയില്ല. റെയില്‍, റോഡ് വികസനം, സാമൂഹ്യ സുരക്ഷ, എസ്സി-എസ്ടി, ന്യൂനപക്ഷ വിഭാഗങ്ങളുടെ വികസനം എന്നിവയ്ക്കെല്ലാം ഭീമമായ തുക അനുവദിച്ചെങ്കിലും ഒന്നും കൃത്യമായ രീതിയില്‍ ഉപയോഗിച്ചില്ല. കേരളത്തില്‍ ഇപ്പോള്‍ ജംഗിള്‍ രാജാണ് നടക്കുന്നത്. ജനസംഘത്തിന്റെ കാലത്ത് തന്നെ നിരവധി പേരെയാണ് മാര്‍ക്സിസ്റ്റുകള്‍ കൊലപ്പെടുത്തിയത്. തെരഞ്ഞെടുപ്പിലൂടെ കേരളം ഇതിന് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പത്ത് വര്‍ഷം ഭാരതം ഭരിച്ച യുപിഎ സര്‍ക്കാര്‍ അഴിമതി സര്‍ക്കാരയിരുന്നു. അവരുടെ മന്ത്രിമാര്‍ തന്നെ ജയിലില്‍ പോയി. എന്നാല്‍ എന്‍ഡിഎ സര്‍ക്കാരിനെതിരെ ഒരു അഴിമതി ആരോപണവും ഉയര്‍ന്ന് വന്നില്ല. മുന്നൂറ്റി അന്‍പതിലധികം സീറ്റ് നേടി എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമെന്നുറപ്പാണ്.
ഒരു എംഎല്‍എ പോലുമില്ലാത്ത സ്ഥാനത്തുനിന്നാണ് ത്രിപുരയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ ബിജെപി അധികാരത്തില്‍ വന്നത്. ബംഗാളിലും ബിജെപി മികച്ച പ്രകടനം കാഴ്ച വെക്കും. കേരളത്തിലും ബിജെപി മികച്ച മുന്നേറ്റം നടത്തുമെന്നുറപ്പാണെന്ന് അദ്ദേഹം പറഞ്ഞു. പി.സത്യപ്രകാശ്, കെ.രഞ്ജിത്ത്, പി.കെ.വേലായുധന്, ശ്രീധരന് കാരാട്ട് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: