ടൂറിന്: പോര്‍ച്ചുഗീസ് സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ തുടര്‍ച്ചയായ നാലാം ചാമ്പ്യന്‍സ് ലീഗ് കിരീട സ്വപ്നം ഡച്ച് ടീം അയാക്സിന് മുന്നില്‍ തകര്‍ന്നുവീണു. റൊണാള്‍ഡോയുടെ പുത്തന്‍ ടീമായ യുവന്റസിനെ അട്ടിമറിച്ച് അയാക്സ് സൈമിഫൈനലിലേക്ക് പറന്നിറങ്ങി.
രണ്ടാം പാദ ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ രണ്ട് ഗോള്‍ക്ക് ജയിച്ചുകയറിയാണ് അയാക്സ് സെമിബെര്‍ത്ത് ഉറപ്പിച്ചത്. ഇരുപാദങ്ങളിലുമായി അവര്‍ 3-2 ന്റെ വിജയം നേടി. ആദ്യപാദം സമനിലയില്‍ (1-1) പിരിഞ്ഞു. 1996-97 സീസണുശേഷം ഇതാദ്യമായാണ് അയാക്സ് ചാമ്പ്യന്‍സ് ലീഗ് സെമിയിലെത്തുന്നത്്.
റയല്‍ മാഡ്രിഡിനൊപ്പം തുടര്‍ച്ചയായ മൂന്ന്് തവണ ചാമ്പ്യന്‍സ് കിരീടം സ്വന്തമാക്കിയ റൊണാള്‍ഡോയെ മെരുക്കിയാണ് അയാക്സ് രണ്ടാം പാദത്തില്‍ മിന്നുന്ന വിജയം നേടിയത്. നേരത്തെ റൊണാഡോ ഇല്ലാത്ത റയല്‍ മാഡ്രിഡിനെ തകര്‍ത്താണ് അയാകസ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കുതിച്ചത്.
തുടര്‍ച്ചയായ നാലാം ചാമ്പ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിട്ട റൊണാള്‍ഡോ യുവന്റസിന് തകര്‍പ്പന്‍ തുടക്കം സമ്മാനിച്ചു. 28-ാം മിനിറ്റില്‍ ഈ പോര്‍ച്ചുഗീസ് സ്ട്രൈക്കര്‍ യുവന്റസിനെ മുന്നിലെത്തിച്ചു. മനോഹരമായൊരു ഹെഡ്ഡറാണ് അയാക്സിന്റെ വലയിലേക്ക് പറന്നിറങ്ങിയത്. ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗില്‍ റൊണാള്‍ഡോയുടെ ആറാം ഗോളാണിത്.
ഗോള്‍ വീണതോടെ പിന്നാക്കം പോയ അയക്സ് പന്നീട് ശക്തമായി തിരിച്ചുവരുന്നതാണ് കണ്ടത്.
ആദ്യ പകുതി അവസാനിക്കുന്നത് മുമ്പ് അയാക്സ് ഒരു ഗോള്‍ മടക്കി. 34-ാം മിനിറ്റില്‍ ഡോണി വാന്‍ ഡീ ബീക്കാണ് അയാക്സിനെ യുവന്റസിനൊപ്പം എത്തിച്ചത്. ഹ്ക്കിമിന്റെ മുഴുനീളന്‍ ഷോട്ട് യുവന്റസ് പ്രതിരോധനിരക്കാരന്റെ ശരീരത്തില്‍ തട്ടിതെറിച്ചു. പന്ത് നേരെ ബീക്കിന്റെ കാലുകളിലാണെത്തിയത്. ആരാലും മാര്‍ക്ക് ചെയ്യപ്പെടാതിരുന്ന ബീക്ക്് അനായാസം പന്ത് യുവന്റസിനെ വലയിലാക്കി.
രണ്ടാം പകുതിയില്‍ കളി സമ്പൂര്‍ണ്ണമായി അയാക്സ് ഏറ്റെടുത്തു. യുവന്റസ് താരങ്ങളെ കാഴ്ചക്കാരാക്കി അവര്‍ തുടരെ തുടരെ മുന്നേറി. 67-ാം മിനിറ്റില്‍ റൊണാള്‍ഡോയേയും കൂട്ടുകാരെയും ഞെട്ടിച്ച് അയാസിന്റെ പത്തൊമ്പതുകാരനായ ക്യാപ്റ്റന്‍ മത്തിസ് ഡി ലിറ്റ് വിജയഗോള്‍ കുറിച്ചു. കോര്‍ണര്‍ കിക്കില്‍ ഉയര്‍ന്നുചാടി തലവെച്ചാണ്് മത്തിസ് ഡി ലിറ്റ് നിര്‍ണായകമായ ഗോള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: