ഭക്തരോട് യുദ്ധം പ്രഖ്യാപിക്കലായിരുന്നു ചിത്തിര ആട്ടവിശേഷത്തിന് ശബരിമലയില്‍ കണ്ടത്. ശബരിമലയില്‍ ഇന്നോളം ഉണ്ടാകാത്ത നിയന്ത്രണങ്ങളും പോലീസുകാരുടെ ഭീകരതയും എന്തിന് വേണ്ടിയായിരുന്നു എന്ന് ചിന്തിച്ചാല്‍ ജനവുരി രണ്ടിന് പുലര്‍ച്ചെ രണ്ട് യുവതികളെ ഒളിപ്പിച്ച് കടത്തുന്നത് വരെയുള്ള ഗൂഢാലോചനയുടെ ചുരുളുകള്‍ അഴിയും.
ചിത്തിര ആട്ടവിശേഷത്തിന് നടതുറക്കുമ്പോള്‍ അതിതീവ്ര സംഘടനകളും ശബരിമലയില്‍ എത്തുമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. മാത്രമല്ല ഇടത് രാഷ്ട്രീയ സംഘടനകള്‍ കടന്നുകൂടി പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നും രഹസ്യന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇക്കാര്യങ്ങള്‍ മനസ്സില്‍ വച്ചുവേണം ചിത്തിര ആട്ടവിശേഷ ദിനത്തില്‍ ശബരിമലയില്‍ ഉണ്ടായി എന്ന് പറയപ്പെടുന്ന, കെ. സുരേന്ദ്രന് ഉള്‍പ്പെടയുള്ളവരെ ജയിലിടച്ച ആ അക്രമത്തെ നോക്കിക്കാണാന്‍.
നവംബര്‍ അഞ്ചിന് നടതുറന്ന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മലകയറാനായി ചേര്‍ത്തല സ്വദേശി അഞ്ജുവും ഭര്‍ത്താവും കുട്ടികളും എത്തി. സിപിഎം അനുഭാവിയായ ഭര്‍ത്താവിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് താന്‍ എത്തിയത് എന്നാണ് മലകയറാതെ മടങ്ങുമ്പോള്‍ യുവതി മാധ്യമങ്ങളോട് പറഞ്ഞത്. അവര്‍ മാത്രമല്ല മറ്റ് അഞ്ച് പേരും ഭക്തജന പ്രതിഷേധത്തെ തുടര്‍ന്ന് പമ്പയില്‍ നിന്ന് മടങ്ങി.
ശബരിമല കര്‍മസമിതി നേതാവ് കെ.പി. ശശികല ടീച്ചര്‍ ഉള്‍പ്പെടയുള്ളവര്‍ പമ്പയില്‍ ഉണ്ടായിരുന്നു. അവരും യുവതികളുമായി ചര്‍ച്ച നടത്തി. കാര്യങ്ങള്‍ ബോധിപ്പിച്ചാണ് മടക്കിയയച്ചത്. ആ വിവരങ്ങള്‍ പോലീസിന് ലഭിക്കും മുമ്പേ ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ക്ക് സന്നിധാനത്ത് ലഭിച്ചിരുന്നു.
ഭക്തയ്ക്ക് നേരെയുള്ള ആ ആക്രമണം
ചിത്തിര ആട്ടവിശേഷത്തിന് രാവിലെ ഏഴോടുകൂടിയാണ് പുരോഗമന മാധ്യമങ്ങളും പിണറായി സര്‍ക്കാരും പറയുന്ന ആ അക്രമ സംഭവങ്ങളുടെ തുടക്കം. മകന്റെ കുഞ്ഞിന് ചോറൂണിന് എത്തിയതാണ് 52 വയസ്സുള്ള തൃശൂര്‍ സ്വദേശിനി ലളിത. മകനും ഒപ്പം ഉണ്ടായിരുന്നു. പമ്പയില്‍ വച്ച് തന്നെ ശശികല അവരുമായി സംസാരിച്ചു. പ്രശ്നങ്ങള്‍ ഉള്ള ഇടമാണെന്ന് ധരിപ്പിച്ചു. അവര്‍ പ്രായം വ്യക്തമാക്കി. അവരുടെ പ്രായം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സന്നിധാനത്തുള്ള പ്രവര്‍ത്തകരും നേതാക്കളും അറിയിയുകയും ചെയ്തു. പമ്പയില്‍ നിന്ന് സന്നിധാനം വരെ അവര്‍ നടന്നുതന്നെയാണ് എത്തിയത്. വഴിയിലുടനീളം ഭക്തരും ശബരിമല കര്‍മസമിതി പ്രവര്‍ത്തകരുമൊക്കെ ഉണ്ടായിരുന്നു. അവിടെയെങ്ങും യാതൊരു ബുദ്ധിമുട്ടും അവര്‍ക്ക് ഉണ്ടായില്ല.
നടപ്പന്തലിനുള്ളില്‍ പകുതി ദൂരംവരെ അവര്‍ക്ക് യാതൊരു പ്രശ്നവും ഉണ്ടായില്ല. പോലീസുപോലും അവര്‍ക്ക് ഒപ്പം ഉണ്ടായില്ല. പെട്ടന്ന് എവിടെ നിന്നോ ‘ദേ യുവതി, കൊല്ലെടാ’ എന്നൊരു ആക്രോശം. ആരൊക്കയോ അവര്‍ക്ക് ചുറ്റും കൂടി. അപ്പോഴും പോലീസ് എത്തിയില്ല. ശബരിമല കര്‍മസമിതിയിലെ അമ്മമാര്‍ എത്തിയശേഷമാണ് പോലീസ് അവര്‍ക്ക് ചുറ്റും വലയം സൃഷ്ടിച്ചത്. പോലീസ് എത്തി എന്ന് ഉറപ്പായതോടെ കൂടെ ഉണ്ടായിരുന്ന മകന് അവിടെ ഉണ്ടായിരുന്നവരോട് തട്ടിക്കയറി. ഇതോടെ മകനെ ആരോ മര്‍ദിച്ചു. ആകെ ബഹളമായി. ശബരിമല കര്‍മസമിതി പ്രവര്‍ത്തകരായ അമ്മമാര്‍ ഇടപെട്ടാണ് അവരെ സന്നിധാനത്തെ സ്റ്റേഷനില്‍ എത്തിച്ചതും ദര്‍ശനത്തിന് കൊണ്ടുപോയി മടക്കി അയക്കുന്നതും (അന്നത്തെ പത്രങ്ങളില്‍ ചിത്രങ്ങള്‍ നോക്കിയാല്‍ വ്യക്തമാകും). അവിടെ അവര്‍ക്ക് വൈദ്യസഹായം നല്‍കിയിരുന്നു. അവര്‍ക്ക് പരിക്കോ ബുദ്ധിമുട്ടോ ഉണ്ടെന്ന് പറഞ്ഞിരുന്നില്ല. കേസുനല്കുന്നത് പോലും പമ്പയില്‍ എത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ്.
എന്നാല്‍ സംഭവം നടക്കുമ്പോള്‍ തന്നെ നിജസ്ഥിതി എന്തെന്ന് മനസ്സിലാക്കാതെ ചാനലുകളില്‍ ഭക്തയ്ക്ക് നേരെ ആക്രമണം എന്നും കൊലവിളി നടത്തിയെന്നും മുന്‍കൂര്‍ എല്ലാം അറിഞ്ഞപോലെ വാര്‍ത്തകള്‍ നല്കി. പിറ്റേന്ന് ഒരു പത്രത്തില്‍ തേങ്ങയെറിഞ്ഞ് കൊലപ്പെടുത്താന്‍ നില്കുന്ന യുവാവിന്റെ ചിത്രവും അടിച്ചുവന്നു. ശബരിമലയില്‍ ഭക്തര്‍ക്ക് നേരെ കര്‍മസമിതിയും ആര്‍എസ്എസ് പ്രവര്‍ത്തകരും അക്രമം അഴിച്ചുവിടുന്നു എന്ന് വരുത്തിത്തീര്‍ത്തു സര്‍ക്കാരും മാധ്യമങ്ങളും. അമ്മയ്ക്ക് ഒപ്പം വന്ന മകന്റെ രാഷ്ട്രീയ ബന്ധം, സന്തോഷത്തോടെ ദര്‍ശനം കണ്ട് മടങ്ങിയവര്‍ എന്തിന് പിന്നീട് കേസ് നല്കി, എന്നിവയൊന്നും ജനം ടിവിയും ജന്മഭൂമിയും ഒഴികെ ഒരു മാധ്യമവും അന്വേഷിച്ചില്ല.
സംഭവം കഴിഞ്ഞിട്ട് ആറ് മാസം പിന്നിടുന്നു. ഇന്നും അവശേഷിക്കുന്ന ചില ചോദ്യങ്ങളുണ്ട്.പിന്നെ നടപ്പന്തിലല് ആരാണ് ആക്രോശിക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്ത്. എന്തുകൊണ്ട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചില്ല?
ആദ്യം പരാതിയില്ലെന്ന് പറഞ്ഞവര്‍ പിന്നെ എന്തിനാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന് പറഞ്ഞ് കേസ് നല്‍കിയത്?
രഹ്ന ഫാത്തിമയ്ക്ക് നല്കിയ സുരക്ഷ എന്തുകൊണ്ടാണ് ആ അമ്മയക്ക് നല്‍കാതിരുന്നത്? ഒരു വനിതാ പോലീസുപോലും അവര്‍ക്കൊപ്പം വരാതിരുന്നത് എന്തുകൊണ്ടാണ്?
ഫെയ്സ് ഡിറ്റക്ടിംഗ് സംവിധാനം അടക്കമുള്ള അധുനിക സജ്ജീകരണങ്ങളും നിലയക്കല്‍ സംഭവത്തില്‍ പുറത്തിറക്കിയ ആല്‍ബവുമൊക്കെ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ആ തേങ്ങയെറിയുന്ന ചിത്രത്തിലുള്ള ആളെ പിടികൂടാത്തത്?
പ്രതികരിക്കാൻ ഇവിടെ എഴുതുക: