കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ വൈറ്റില മുതല്‍ -പേട്ടവരെയുള്ള മെട്രോ റെയില്‍ നിര്‍മ്മാണം വേഗതയുടെ ട്രാക്കില്‍. വൈറ്റില മുതല്‍ ചമ്പക്കര വരെയുള്ള ഭാഗത്തെ മേല്‍പ്പാലനിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. ഇപ്പോള്‍ ട്രാക്കിന്റെ നിര്‍മ്മാണമാണ് പുരോഗമിക്കുന്നത്.
ചമ്പക്കരയില്‍ നിന്നും പേട്ട വരെയുള്ള ഭാഗത്ത് മെട്രോ തൂണുകളുടെ നിര്‍മ്മാണമാണ് നടക്കുന്നത്. വൈറ്റില മെട്രോ സ്റ്റേഷന്റെ നിര്‍മ്മാണം പകുതിയിലധികം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പേട്ട സ്റ്റേഷന്റെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. ജൂണോടെ തൈക്കുടം വരെയുള്ള നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് മെട്രോ അധികൃതര്‍ പറയുന്നത്.
നിലവില്‍ അറുപത് ശതമാനത്തോളം നിര്‍മ്മാണം നടന്നിരിക്കുന്ന വൈറ്റില മേല്‍പ്പാലം പൂര്‍ത്തിയാവുന്നതോടെ ഗതാഗത കുരുക്കിനും ശമനമുണ്ടാകും. വൈറ്റിലയില്‍ മെട്രോ എത്തുന്നതോടെ 15,000 യാത്രക്കാര്‍ കൂടുതലായി എത്തുമെന്നാണ് വിലയിരുത്തല്‍. വൈറ്റില കടന്നാല്‍ ആറുമാസം കൊണ്ട് പേട്ടയെത്തിക്കാന് സാധിക്കുമെന്ന് മെട്രോ അധികൃതര്‍ പറഞ്ഞു.
കുതിച്ചുചാടാനൊരുങ്ങുന്ന മെട്രോ കിതച്ച് നില്‍ക്കുന്നത് വരുമാനത്തില്‍ തട്ടിയാണ്. പക്ഷേ കണക്കുകള്‍ കാണുമ്പോള്‍ പ്രതീക്ഷയാണ് നല്‍കുന്നത്. ചിലവും വരുമാനവും തമ്മിലുള്ള വ്യത്യാസം 20 ലക്ഷത്തില്‍ നിന്ന് 13 -14 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. വൈറ്റില കൂടി കടന്നുകിട്ടിയാല്‍ ഈ അന്തരം കുറയും, മാത്രമല്ല മെട്രോ ലാഭത്തിലേക്ക് എത്തുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: