അങ്കമാലി: കാലടിയിലെ ഗതാഗത കുരുക്കിനു ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന് ചാലക്കുടി മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന്.കാലടി പാലത്തിന് സമാന്തരമായി പാലം നിര്‍മ്മിക്കുക എന്നത് വര്‍ഷങ്ങളായുള്ള പരിസരവാസികളുടെ ആവശ്യമാണ്. ഇതുവരെ നടപ്പായിട്ടില്ല. അതിന്റെ കാരണം യുഡിഎഫ് – എല്‍ ഡിഎഫ് സര്‍ക്കാരുകളുടെ സ്വാര്‍ത്ഥയാണെന്നും അദ്ദേഹം പറഞ്ഞു.അങ്കമാലി മണ്ഡലത്തില്‍ പര്യടനം നടത്തി സംസാരിക്കുകയായിരന്നു അദ്ദേഹം.
കൊച്ചി നഗരത്തിന്റെ തന്നെ ഭാഗമായ കാലടിയെഎല്ലാവരും അവഗണിക്കുകയാണ്. ഗതാഗത കുരുക്ക് എംസി റോഡില്‍ യാത്ര ചെയ്യുന്ന എല്ലാവര്ക്കും അറിയാവുന്നതാണ്. ഇതിന് പരിഹാരമുണ്ടാക്കാന്‍ സംസ്ഥാനം ഭരിച്ച ഒരു സര്‍ക്കാരും ശ്രമിച്ചിട്ടില്ലന്നും അദ്ദേഹം ആരോപിച്ചു.
അങ്കമാലി-ശബരി റെയില്‍പാത സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണ് നടപ്പാവാതിരുന്നത്.അടുത്ത ബിജെപി സര്‍ക്കാര്‍ അത് നടപ്പാക്കുമെന്നുംഅദ്ദേഹം പറഞ്ഞു.രവിലെ കാലടിയില്‍ നിന്ന് ആരംഭിച്ച പര്യടനം മലയാറ്റൂര്‍,അയ്യമ്പുഴ,മഞ്ഞപ്ര,മൂക്കന്നൂര്‍,കറുകുറ്റി,പാറപ്പുഴ,അങ്കമാലി മുനിസിപ്പാലിറ്റി എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് വൈകിട്ട്പാറക്കടവ് പഞ്ചായത്തിലെ പുളിയനത്ത് സമാപിച്ചു.
പ്രവര്‍ത്തകര്‍ മണ്ഡലത്തിലുടനീളം വന്‍ സ്വീകരണമാണ് ഒരുക്കിയത്. സ്ത്രീകളും പ്രവര്‍ത്തകരും ഹാരങ്ങളും പുഷ്പങ്ങളും പച്ചക്കറികളും നല്‍കിയാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത്.വ്യത്യസ്ഥതരത്തിലുള്ള സമ്മാനങ്ങളും പ്രവര്‍ത്തകര്‍ അദ്ദേഹത്തിനു നല്കി.എഴുപേതാളം കേന്ദ്രങ്ങളില്അദ്ദേഹത്തിനു സ്വീകരണം ഒരുക്കിയിരുന്നു.ഇന്ന്് പെരുമ്പാവൂര്‍ മണ്ഡലത്തിലാണ് എ.എന്‍ രാധാകൃഷ്ണന്റെ പര്യടനം.വെങ്ങോലയില്‍ നിന്ന് ആരംഭിക്കുന്ന പര്യടനം രാത്രിയില്‍ പുല്ലുവഴിയില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: