ആലുവ : ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മൂന്നു വയസ്സുകാരന്റെ നില ഗുരുതരാവസ്ഥയില്‍ തുടരപുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍. ശസ്ത്രക്രിയ പൂര്‍ത്തിയായെങ്കിലും തലച്ചോറിനുള്ളിലെ രക്തസ്രാവം ഇതുവരെ നിലച്ചിട്ടില്ല.
എറണാകുളത്ത് താമസമാക്കിയ പശ്ചിമ ബംഗാള്‍ സ്വദേശിയായ മൂന്ന് വയസ്സുകാരനെ ബുധനാഴ്ച വൈകീട്ടോടെയാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീടിന്റെ ടറസില്‍ നിന്ന് വീണ്് പരിക്കേറ്റതാണെന്നാണ് മാതാപിതാക്കള്‍ ആശുപത്രി അധികൃതരെ അറിയിച്ചത്. എന്നാല്‍ പരിശേധനയില്‍ കുട്ടിക്ക് ക്രൂരമായി മര്‍ദ്ദനം ഏറ്റതിന്റേയും പൊള്ളലേറ്റതിന്റേയും പാടുകള്‍ ശരീരത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിയുടെ ശരീരം മരുന്നുകളോടും പ്രതികരിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ കുട്ടിയുടെ പിതാവിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. മാതാപിതാക്കളുടെ മൊഴിയും കുട്ടിയുടെ മുറിവും തമ്മില്‍ ഒരു തരത്തിലും യോജിച്ച് പോകുന്നില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: