കൊല്ലം: പതിനാറാം ലോക്സഭയില്‍ ഒരംഗത്തിന്റെ മാത്രം പിന്‍ബലമുണ്ടായിരുന്ന സിപിഐക്ക് ഇത്തവണ തെരഞ്ഞെടുപ്പ് നിലനില്‍പ്പിന്റെ പ്രശ്നമാണ്. ഇതുവരെ വലതുക്യാമ്പിന്റെ സ്തുതിപാഠകനായിരുന്ന ആര്. ബാലകൃഷ്ണപിള്ളയെ മുന്നില്‍നിര്‍ത്തിയാണ് ഇത്തവണ ഇടതുമുന്നണിയുടെ പോരാട്ടം.
അടൂര്‍ എംഎല്‍എയായ ചിറ്റയം ഗോപകുമാറിനെ തന്നെ രംഗത്തിറക്കിയത് അതിജീവനത്തിന്റെ അവസാന ഘട്ടം എന്ന നിലയിലാണ്. 1977ന് ശേഷമുള്ള ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ രണ്ടുതവണ മാത്രമാണ് മാവേലിക്കര കയറാന്‍ ഇടതുപക്ഷത്തിനായത്.
1984ല്‍ തമ്പാന് തോമസും 2004ല്‍ അഡ്വ:സി.എസ്. സുജാതയും. ഈ വിജയങ്ങള്‍ ഒഴിച്ചാല്‍ മണ്ഡലം യുഡിഎഫിന്റെ കോട്ടയായി നിലനിന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ നേടിയ ആധിപത്യത്തില്‍ കണ്ണുറപ്പിച്ചാണ് എല്‍ഡിഎഫിന്റെ നീക്കങ്ങള്‍.
എന്നാല്‍ ഇപ്പോഴുള്ള പ്രതികൂല കാലാവസ്ഥ അവരെ അസ്വസ്ഥരാക്കുന്നുണ്ട്. നിയമസഭാതെരഞ്ഞെടുപ്പില്‍ ചങ്ങനാശ്ശേരി ഒഴികെ ആറിടത്തും ഇടതിനായിരുന്നു ജയം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നിലകൂടുതല്‍ മെച്ചപ്പെടുത്താനും എല്‍ഡിഎഫിന് കഴിഞ്ഞു. എന്‍എസ്എസിന്റെ ആസ്ഥാനമായ പെരുന്ന ഉള്‍പ്പെടുന്ന മണ്ഡലമാണ് മാവേലിക്കര. അവരുടെ നിലപാട് ജയപരാജയങ്ങളെ സ്വാധീനിക്കും.
ഇടത് സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ച മാവേലിക്കര എന്‍എസ്എസ് താലൂക്ക് യൂണിയന് പിരിച്ച് വിട്ട നടപടിതന്നെ ഇടതിനെ വലയ്ക്കുന്നുണ്ട്. മണ്ഡലത്തില്‍ ഏറെ സ്വാധീനമുള്ള ഓര്‍ത്തഡോക്സ് സഭയുടെ നിലപാടും നിര്‍ണായകമാണ്.
പള്ളിത്തര്‍ക്കത്തില്‍ അനുകൂലമായി ലഭിച്ച കോടതി വിധി നടപ്പാക്കപ്പെടാത്തതില് സര്‍ക്കാരിനെതിരേ പ്രതിഷേധത്തിലാണ് സഭ. സര്‍ക്കാര്‍ നിര്‍മ്മിത പ്രളയം വലിയ നാശംവിതച്ച കുട്ടനാടും ചെങ്ങന്നൂരും മാവേലിക്കര മണ്ഡലത്തില്‍ ഇടത് പക്ഷത്തിന്റെ ഉറക്കം കെടുത്തുന്നു. എന്‍എസ്എസ് നിലപാടുകളോട് നീതിപുലര്ത്താഞ്ഞ ബാലകൃഷ്ണ പിള്ളയുമായുള്ള ചങ്ങാത്തവും മണ്ഡലത്തില്‍ ഇടതിന് തിരിച്ചടിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: