ന്യൂദൽഹി : പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ വ്യാപകമായി അക്രമം അഴിച്ചുവിട്ട് തൃണമൂൽ കോൺഗ്രസ്. പോളിംഗ് ബൂത്തുകൾ പിടിച്ചെടുക്കുകയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു. വോട്ട് ചെയ്യാനെത്തിയവരുടെ തിരിച്ചറിയൽ രേഖകൾ പിടിച്ചെടുക്കുകയും സ്ത്രീകളെ മർദിക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ച് റായ്ഗഞ്ചിൽ ഗ്രാമീണർ ദേശീയപാത ഉപരോധിച്ചു.
വോട്ട് ചെയ്യാൻ തങ്ങളെ തൃണമൂൽ പ്രവർത്തകർ അനുവദിക്കുന്നില്ലെന്നാണ് ഗ്രാമീണരുടെ പരാതി. വടക്കന്‍ ദിനാജ്പൂരിലെ ചോപ്രയിലെ ഡിഗിര്‍പര്‍ പോളിങ് ബൂത്ത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിച്ചെടുത്തെന്ന് ആരോപിച്ചാണ് വോട്ടര്‍മാര്‍ പ്രതിഷേധിച്ചത്. ദേശീയപാത 34 ലെ വാഹനഗതാഗതം തടസപ്പെടുത്തി പ്രതിഷേധിച്ചവര്‍ക്കുനേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണൂര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.
11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും 95 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ പുരോഗമിക്കുകയാണ്. തമിഴ്നാട്ടിൽ താരങ്ങളടക്കമുള്ള പ്രമുഖർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ഡിഎം കെ സ്ഥാനാർത്ഥിയുടെ ഓഫീസിൽ നിന്നും കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തതിനാൽ വെല്ലൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: