ആലുവ : മൂന്നു വയസ്സുകാരനായ കുട്ടിയെ മര്‍ദ്ദിച്ചത് അമ്മ തന്നെയാണെന്ന് കുറ്റസമ്മതം നടത്തിയതായി പോലീസ് അറിയിച്ചു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനെ തുടര്‍ന്ന് പറഞ്ഞത് അനുസരിക്കാത്തതിനെ തുടര്‍ന്ന് മര്‍ദ്ദിച്ചതാണെന്ന് അവര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. കേസില്‍ യുവതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പടുത്തും.
ബാലനീതി നിയമപ്രകാരവും മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കുട്ടി നേരിട്ടത് ക്രൂരമായ മര്‍ദ്ദനമാണെന്ന് കമ്മീഷണര്‍ അറിയിച്ചു. ചട്ടുകം പഴുപ്പിച്ച് കുട്ടിയുടെ ശരീരത്തില്‍ പല ഭാഗത്ത് വെയ്ക്കുകയും, തടികൊണ്ട് കുട്ടിയുടെ തലയ്ക്ക് അടിച്ചതായും പരിശോധനയില്‍ കണ്ടെത്തിയതായി കമ്മീഷണര്‍ എസ്. സുരേന്ദ്രന് അറിയിച്ചു. സംഭവത്തില്‍ കുട്ടിയുടെ പിതാവിനേയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.
അതേസമയം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടി ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും കുട്ടിയുടെ തലച്ചോറിലെ രക്തസ്രാവം നിയന്ത്രിക്കാനായിട്ടില്ല. അതിനിടെ കുട്ടിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: