പത്തനംതിട്ട: സിറ്റിങ് എംപിയും പത്തനംതിട്ട മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി സാമ്പത്തിക തട്ടിപ്പ നടത്തിയതായി ആരോപണം. ഭാര്യയുടെയും സഹോദരങ്ങളുടെയും പേരില്‍ അനധിക്യതമായി വായ്പ്പ തരപ്പെടുത്തി സാമ്പത്തിക ക്രമക്കേട് നടത്തിയതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ആന്റോ ആന്റണി എംപിയുടെ സഹോദരനും കോണ്‍ഗ്രസ് സംഘടനാ നേതാവുമായിരുന്ന ചാള്‍സ് ആന്റണി പൂഞ്ഞാര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയായിരിക്കെ 12 കോടിയുടെ ക്രമക്കേട് നടത്തിയതായാണ് ബാങ്ക് ഭരണസമിതി മുന്‍ ഭാരവാഹികള്‍ പത്തനംതിട്ടയില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് വായ്പയെടുത്ത സര്‍വ്വീസ് സഹകരണ ബാങ്കുകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഈട് വച്ച ഭൂമിയുടെ വില പെരുപ്പിച്ച് കാട്ടിയാണ് എംപിയുടെ കുടുംബം ക്രമക്കേട് നടത്തിയിരിക്കുന്നതെന്നും ഭാരവാഹികള്‍ ആരോപിച്ചു.
ആന്റോ ആന്റണിയുടെ ഭാര്യ ഗ്രേസ് ആന്റോയെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് പൂഞ്ഞാര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ അംഗമാക്കുകയും ഇവരുടെ പേരിലുള്ള 47.59 ആര് വസ്തുവിന്റെ ഈടിന്‍മ്മേല്‍ മുന്ന് പേരുടെ പേരില്‍ 30 ലക്ഷം ലോണ്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.
അദ്ദേഹത്തിന്റെ സഹോദരന് ചാള്‍സ് ആന്റണിയുടെ ഭാര്യ മകള്‍ മറ്റ് ബന്ധുക്കള്‍ എന്നിവരുടെ പേരില്‍ ഒരു കോടി 40 ലക്ഷം രൂപയും വായ്പയെടുത്തിട്ടുണ്ട്. എംപിയുടെ ജേഷ്ഠ സഹോദരന് ജയിംസ് ആന്റണി ഭാര്യ ചിന്നമ്മ ജയിംസ് മകള്‍ അനി എന്നിവരുടെയും മറ്റൊരു സഹോദരന് ജോസ് ആന്റണി എന്നയാളുടെയും പേരില്‍ ആറ് കോടി 94 ലക്ഷം രൂപ സര്‍വീസ് സഹകരണ ബാങ്കില്‍ കുടിശ്ശികയുണ്ട്.
അതേസമയം സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഇത് സംബന്ധിച്ച് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് 2018 നവംബറില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് കൂടിയായ സിറിയക്ക് ലൂക്കോസ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: