ബെംഗളൂരു: നിങ്ങളുടെ വോട്ടുബാങ്ക് ബഗാല്ക്കോട്ടിലാണോ ബലാക്കോട്ടിലാണോ? കര്‍ണാടകയിലെ ബഗാല്‍ക്കോട്ടില്‍ എന്‍ഡിഎയുടെ വിജയ് സങ്കല്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ്രപതിപക്ഷത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ചോദ്യം ഉന്നയിച്ചത്.
വ്യോമാക്രമണസമയത്ത് പാക്കിസ്ഥാന് ഉറങ്ങുകയായിരുന്നു. ഇന്ത്യ ആക്രമിച്ചു എന്ന് കണ്ണീരോടെ അവര്‍ പിറ്റേന്ന് ലോകത്തോടു പറഞ്ഞു. അതിര്‍ത്തിക്കപ്പുറത്ത് ആക്രമണം നടത്തിയപ്പോള്‍ നമ്മുടെ നാട്ടില്‍ ചിലര്‍ക്കു വേദനിച്ചു. അടിയേറ്റത് പാക്കിസ്ഥാന്, കരഞ്ഞത് ഇവിടെ ചിലരും. ആക്രമണം നടത്തിയത് പാക്കിസ്ഥാനിലെ ബലാക്കോട്ടിലല്ല, കര്‍ണാടകയിലെ ബഗാല്ക്കോട്ടിലാണെന്നു വരെ അവരില്‍ ചിലര്‍ നമ്മുടെ സൈന്യത്തെ പരിഹസിച്ചു.
ബലാക്കോട്ട് തെരഞ്ഞെടുപ്പു വിഷയമല്ലെന്നാണ് മുഖ്യമന്ത്രി കുമാരസ്വാമി പറയുന്നത്. കാരണം അദ്ദേഹത്തിന്റെ വോട്ടുബാങ്കിന് വേദനിക്കുമത്രേ. അദ്ദേഹത്തിന്റെ വോട്ടുബാങ്ക് ബഗാല്കോട്ടിലോ അതോ ബലാക്കോട്ടിലോ? വ്യോമാക്രമണം നടത്തിയെന്ന് അംഗീകരിക്കാന്‍ പോലും കോണ്‍ഗ്രസ് തയാറല്ല. കോണ്‍ഗ്രസ്സിനും ജെഡിഎസ്സിനും രാജ്യമല്ല, വോട്ടുബാങ്കാണ് പ്രധാനം. ഭീകരര്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയാത്ത വിധം ദുര്‍ബലമായിരുന്നു മുന്‍കാല കോണ്‍ഗ്രസ് സര്‍ക്കാരുകളെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: