ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടാച്ചാക്ഷേപിക്കുകയും കള്ളനെന്ന് വിൡക്കുകയും ചെയ്യുന്ന ചൗക്കീദാര്‍ ചോര്‍ ഹേ എന്ന കോണ്‍ഗ്രസ് പരസ്യത്തിന് മധ്യപ്രദേശില്‍ സമ്പൂര്‍ണ വിലക്ക്. ഈ പരസ്യം പ്രക്ഷേപണം ചെയ്യുന്നതും കമ്മീഷന് നിരോധിച്ചു. പ്രധാനമന്ത്രിയെ അപമാനിക്കുന്ന പരസ്യം നല്കിയ കോണ്‍ഗ്രസിനെതിരെ നടപടിക്ക് നിര്‍ദേശിച്ച കമ്മീഷന് പാര്‍ട്ടിക്ക് നോട്ടീസയച്ചു.
മാധ്യമങ്ങളില്‍ ഈ പരസ്യം നല്‍കാനുള്ള അനുമതികള്‍ റദ്ദാക്കിയതായും പരസ്യം തുടരാന്‍ അനുവദിക്കരുതെന്നും കാണിച്ച് ജോയിന്റ് ഇലക്ട്രല്‍ ഓഫീസര്‍ ജില്ലാ ഓഫീസര്‍മാര്‍ക്ക് നോട്ടീസ് നല്കി. പരസ്യം മാനഹാനിയുണ്ടാക്കുന്നതും അവഹേളിക്കുന്നതുമാണെന്ന് കാണിച്ച് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
അതിനിടെ, മോദിക്കെതിരെ തെര. യോഗങ്ങളില്‍ റഫാലുമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങള്‍ നിരന്തരം ഉന്നയിക്കുന്ന രാഹുലിനെതിരെ കടുത്ത നടപടിയെടുക്കാന്‍ ബിജെപി പ്രതിനിധി സംഘം കമ്മീഷനോട് ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദും ഹര്‍ദീപ് സിങ് പുരിയുമാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറക്ക് പരാതി നല്‍കിയത്. രാഹുലിന്റെ നടപടി പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
രാഹുലിനെതിരെ മാനനഷ്ടക്കേസ്
എല്ലാ മോദിമാരും കള്ളന്മാരാണെന്ന രാഹുലിന്റെ പരാമര്‍ശത്തിനെതിരെ ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി മാനനഷ്ടക്കേസ് നല്കി. പട്ന ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഹര്‍ജി നല്‍കിയതെന്നും രാഹുല്‍, മോദിയെന്ന സമുദയത്തെയാണ് അപമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: