പിറവം: ജനവിധിക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മലയോര കര്‍ഷകരുടെ മനസ് കീഴടക്കി എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.സി. തോമസ്. പിറവം നിയോകമണ്ഡലത്തിലെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പര്യടനം രാവിലെ രാമമംഗലം ഊരമനയില്‍ നിന്നാരംഭിച്ചപ്പോള്‍ നൂറ് കണക്കിന് ഗ്രാമീണ കര്‍ഷകരാണ് പിസിയുടെ സ്വീകരണ സ്ഥലത്തേക്കെത്തിയത്. പാര്‍ലമെന്റിനകത്തും പുറത്തും കേരള കര്‍ഷകര്‍ക്ക ്വേണ്ടി ശബ്ദമുയര്‍ത്തിയ പി.സി. തോമസിനെ ആര്‍ക്കും പരി ചയപ്പെടുത്തെണ്ട ആവശ്യമില്ലെന്ന് വിവിധ സ്ഥലങ്ങളിലെ സ്വീകരണ യോഗങ്ങളില്‍നിന്ന് മനസ്സിലാകും.
ഇരുമുന്നണികളെയും നുള്ളിനോവിക്കാതെ ഭരണ തുടര്‍ച്ചയും അഴിമതി രഹിത ഭരണവും നടപ്പിലാക്കുന്നതിന് വേണ്ടിയാണ് പി.സി. ജനങ്ങളോട് വോട്ട് അഭ്യര്‍ത്ഥിക്കുന്നത്. ഇരു മുന്നണികളിലുംപെട്ട നിരവധി വോട്ടര്‍മാര്‍ പി.സി. തോമസിനെ സ്വീകരിക്കാന്‍ മണ്ഡലത്തിലെ വിവിധ സ്വീകരണ യോഗങ്ങളിലെത്തി അദ്ദേഹത്തിന് ആവേശോജ്വലമായ സ്വീകരണമാണ് നല്‍കിയത്.
രാമമംഗലം പഞ്ചായത്തിലെ ഊരമന ശിവലിയില്‍ നിന്നാരംഭിച്ച പര്യടനം കേരള കോണ്‍ഗ്രസ് സംസ്ഥാന സംഘടന സെക്രട്ടറി പി.ജെ. ബാബു ഉദ്ഘോടനം ചെയ്തു. വളരെ നേരത്തെ ശിവലി കവലയില്‍ എത്തിചേര്‍ന്ന പി.സിയെ പഴയകാല സുഹൃത്തക്കളെയും പരിചയക്കാരെയും നേരില്‍കണ്ട് വോട്ട് ചോദിച്ചതിന് ശേഷമാണ് സ്വീകരണ വേദിയിലേക്ക് കയറിയത്.
സ്വീകരണ സ്ഥലങ്ങളിലെല്ലാം ഗ്രാമങ്ങളിലെ കര്‍ഷകന്റെയും ഓട്ടോറിക്ഷ തൊഴിലാളികളുടെയും പ്രശ്നക്കള്‍ക്ക് പരിഹാകാണുന്നതിനുവേണ്ട നടപടി സ്വീകരിക്കുമെന്ന് പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്.
ഊരമന ശിവലിയില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍. മധു, നിയോജക മണ്ഡലം പ്രസിഡന്റ് എം.എസ്. ശ്രീകുമാര്‍, ജനറല്‍ സെക്രട്ടറി പി.എസ്. അനില്‍കുമാര്‍, എന്‍ഡിഎ രാമമംഗലം പഞ്ചായത്ത് സമിതി സംയോജക് എ. എന്‍. സദാശിവന്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിനോദ് തമ്പി, ബിഡിജെഎസ് ജില്ലാ വൈസ് പ്രസിഡന്റ് എം.എ. വാസു, സെക്രട്ടറി സി.പി. സത്യന്, സുനില്‍ ഓലിയ്ക്കല്‍ എന്നിവര്‍ ചേര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഉജ്വലസ്വീകരണമാണ് നല്‍കിയത്.
ഗ്രാമീണമനസ്സുകള്തൊട്ടറിഞ്ഞ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.സി. തോമസിനെ കാണുന്നതിനായി ഗ്രാമങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ കൈകുഞ്ഞുമായി നിരവധി അമ്മമാര്‍ കാത്തിരുന്നത് സ്ഥാനാര്‍ത്ഥിക്കും എന്‍ഡിഎ ഭാരവാഹികള്‍ക്കും പുത്തനുണര്‍വ് നല്‍കിയട്ടുണ്ട്.
ഊരമന മഞ്ഞപ്പിള്ളിക്കാട്, ഉന്നേക്കാട് രാമമംഗലം ആശുപത്രിപ്പടി, പഞ്ചായത്ത് കവല, കടവ്, മാമ്മലശ്ശേരി, കോട്ടപ്പുറും. പാമ്പാക്കുട, അഞ്ചല്‍പ്പെട്ടി, ഓണക്കൂര്‍, കാക്കൂര്‍, തിരുമാറാടി, കൂത്താട്ടുകുളം, ഇലഞ്ഞതുടങ്ങിയ പ്രദേശത്തില്‍ ഊ ഷ്മളമായ സ്വീകരണമാണ് എന്‍ഡിഎ ഒരുക്കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: