തിരുവനന്തപുരം : കേസുകളെ സംബന്ധിച്ചുള്ള പരസ്യപ്പെടുത്താത്തതിനെ തുടര്‍ന്ന് ആറ്റിങ്ങല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിനെതിരെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്കി. ഏഴ് കേസുകളില്‍ പ്രതിയായ അടൂര്‍ പ്രകാശ് ഇക്കാര്യം കാണിച്ച് പരസ്യം നല്‍കിയില്ലെന്നാണ് പരാതിയില്‍ പറയുന്നത്.
കഴിഞ്ഞ സെപ്റ്റംബര്‍ ഒമ്പതിനാണ് സ്ഥാനാര്‍ത്ഥിക്കെതിരെയുള്ള ക്രിമിനല്‍ കേസുകളുടെ പൂര്‍ണ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളും ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളും കേസ് വിവരം പത്ര, ദൃശ്യ മാധ്യമത്തില്‍ പരസ്യം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശിക്കുകയായിരുന്നു.
കേസുകളെക്കുറിച്ചുള്ള വിവരം പത്രത്തിലും ദൃശ്യ മാധ്യമത്തിലുമായി സ്ഥാനാര്‍ത്ഥിയും പാര്‍ട്ടിയും മൊത്തം 12 തവണ പരസ്യം ചെയ്യേണ്ടിവരും. നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച കേസ് വിവരങ്ങളാണ് പരസ്യപ്പെടുത്തേണ്ടത്. സ്ഥാനാര്‍ത്ഥിയുടെ പാര്‍ട്ടി, അല്ലെങ്കില്‍ സംഘടന, മണ്ഡലം, കോടതി, കേസ് ഏതു നിയമ പ്രകാരം, വകുപ്പെന്താണ്, ശിക്ഷിക്കപ്പെട്ടെങ്കില്‍ അതുസംബന്ധിച്ച കാര്യങ്ങള്‍, ശിക്ഷാ കാലാവധി എന്നിവയും പരസ്യത്തില്‍ ഉണ്ടാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: