ബംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ബി.ജെ.പിയില്‍ നിന്നു രാജിവച്ചു. പാര്‍ട്ടിയധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്ക് രാജിക്കത്ത് അയച്ചതായി അദ്ദേഹം പറഞ്ഞു. നിയമസഭാംഗത്വവും രാജിവയ്ക്കും. താന്‍ പാര്‍ട്ടിയില്‍ തുടരണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും അതിനാലാണ് പാര്‍ട്ടി പ്രാഥമിക അംഗത്വവും എംഎല്‍എ സ്ഥാനവും രാജിവെയ്ക്കുന്നതെന്നും യെദ്യൂരപ്പ പറഞ്ഞു.
എംഎല്‍എ സ്ഥാനം രാജിവെച്ചുകൊണ്ടുള്ള കത്ത് അദ്ദേഹം നിയമസഭാ സ്പീക്കര്‍ കെ.ജി ബൊപ്പയ്യയ്ക്ക് നല്‍കും. അഴിമതിയാരോപണത്തെ തുടര്‍ന്നു 2011 ജൂലൈയില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും യെദ്യൂരപ്പ ഒഴിഞ്ഞിരുന്നു. ഡിസംബര്‍ പത്തിന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനാണ് യെദ്യൂരപ്പയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: