കൊല്ലം: അസീസിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും ഖുറാന് സൂക്തങ്ങള്‍ നിര്‍ബന്ധമായി പാരായണം ചെയ്യണമെന്ന മാനേജ്മെന്റിന്റെ സര്‍ക്കുലര്‍ വിവാദമാകുന്നു.
മറ്റ് പ്രാര്‍ഥനാഗീതങ്ങള്‍ ഒന്നും തന്നെ ഒരു അവസരത്തിലും പാരായണം ചെയ്യാന്‍ പാടില്ല. എല്ലാ പ്രധാന പരിപാടിയിലും ഇത് നിര്‍ബന്ധമാണ്. ഇക്കാര്യം നിരീക്ഷിക്കാന്‍ പ്രത്യേക സമിതിയെയും നിയമിച്ചിട്ടുണ്ട്. വിവിധ മതവിഭാഗത്തിലുള്ള നിരവധി കുട്ടികളാണ് സ്ഥാപനത്തില്‍ പഠിക്കുന്നത്. ഇവരുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന തീരുമാനമാണ് മാനേജ്മെന്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും ആക്ഷേപമുണ്ട്. മുമ്പും മറ്റ് മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന നീക്കങ്ങള്‍ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: