ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേൡക്കുന്ന ‘ചൗക്കീദാര്‍ ചോര്‍ ഹേ’ എന്ന പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചു. 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കാനാണ് കമ്മീഷന്റെ നിര്‍ദേശം.
റഫാല്‍ കേസില്‍ ചൗക്കീദാര്‍ ചോര്‍ ഹേ എന്നത് സുപ്രീംകോടതിയും അംഗീകരിച്ചുവെന്ന് അമേഠിയില്‍ നാമനിര്‍ദേശ പത്രിക നല്കാനെത്തിയപ്പോള് രാഹുല്‍ പറഞ്ഞിരുന്നു. ഇതിനെതിരെ ബിജെപി നേതൃത്വം നല്കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി.
ഇത് സംബന്ധിച്ച മുഴുവന്‍ വീഡിയോ ദൃശ്യങ്ങളും ബിജെപി കമ്മീഷന് നല്‍കിയിരുന്നു. ഇവ പരിശോധിച്ച ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുലിന് നോട്ടീസ് അയച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കുന്ന ചൗക്കീദാര്‍ ചോര്‍ ഹേ എന്ന തന്റെ പരാമര്‍ശം കോടതിയുടെ തലയില്‍ കെട്ടിവച്ചതിന് സുപ്രീംകോടതി രാഹുലിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഇത്തരം പരാമര്‍ശങ്ങള്‍ തങ്ങള്‍ നടത്തിയിട്ടില്ലെന്നും തങ്ങള്‍ പറയാത്ത കാര്യങ്ങള്‍ തങ്ങളുടെ തലയില്‍ വച്ചുകെട്ടരുതെന്നും കോടതി താക്കീതും നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് കോടതി തിങ്കളാഴ്ച പരിഗണിക്കും.
പെരുമാറ്റച്ചട്ട ലംഘനത്തിന് നോട്ടീസ്
ന്യൂദല്‍ഹി: മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിനും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിനോട് തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം തേടി. അമേഠിയില്‍ സ്ഥല ഉടമകളുടെയോ തെരഞ്ഞെടുപ്പ് കമ്മീഷന്റെയോ അനുമതിയില്ലാതെ ന്യായ് പദ്ധതിയുടെ വലിയ ബോര്‍ഡുകള്‍ വച്ചതാണ് കാരണം. 24 മണിക്കൂറിനകം വിശദീകരണം നല്‍കാനാണ് കമ്മീഷന്റെ നിര്‍ദേശം.
പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 72000 രൂപ വീതം പ്രതിവര്‍ഷം നല്‍കുമെന്ന കോണ്‍. വാഗ്ദാനമടങ്ങിയ ബോര്‍ഡുകളാണ് വച്ചത്. ഇവ വയ്ക്കാന്‍ ഉടമസ്ഥരുടെ അനുമതി തേടിയില്ലെന്നു മാത്രമല്ല, അവയില്‍ അച്ചടിച്ച പ്രസ്സിന്റെ വിശദാംശങ്ങളുമില്ല. ഇവ രണ്ടും ചട്ടലംഘനമാണ്, കമ്മീഷന് അറിയിച്ചു. വലിയ ഏഴു ബോര്‍ഡുകളാണ് വച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: