ലണ്ടന്‍: ആവേശപ്പോരാട്ടത്തില്‍ സ്ലാവിയ പ്രേഗിനെ തകര്‍ത്ത്് ചെല്‍സി യൂറോപ്പ ലീഗിന്റെ സെമിയില്‍ കടന്നു. രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ചെല്‍സി വിജയിച്ചത്. രണ്ട് പാദങ്ങളിലുമായി ചെല്‍സി 5-3ന്റെ വിജയം സ്വന്തമാക്കി.
ആദ്യ പതിനേഴ് മിനിറ്റില്‍ മൂന്ന് തവണ സ്ലാവിയയുടെ വല കുലുക്കി ചെല്‍സി മുന്നിലെത്തി. പെഡ്രോ, ജിരൂദ് എന്നിവരാണ് ആദ്യം സ്കോര്‍ ചെയ്തത്്. മൂന്നാം ഗോള്‍ സ്ലാവിയ താരം ഡെലിയുടെ സെല്‍ഫ് ഗോളായിരുന്നു. 25-ാം മിനിറ്റില്‍ സൗചെക്ക് ഒരു ഗോള്‍ മടക്കി. പക്ഷെ രണ്ട് മിനിറ്റുകള്‍ക്ക് ശേഷം പെഡ്രോ ചെല്‍സിയുടെ നാലാം ഗോളും കുറിച്ചു.
ആദ്യ പകുതിയില്‍ ചെല്‍സി 4-1ന് മുന്നില്‍.
രണ്ടാം പകുതിയില്‍ കളിമാറി. കളം നിറഞ്ഞുകളിച്ച സ്ലാവിയ മൂന്ന് മിനിറ്റില്‍ രണ്ട് ഗോള്‍ നേടി മത്സരത്തിലേക്ക് തിരിച്ചുവന്നു. സൗസെക്കാണ് രണ്ട് ഗോളും കുറിച്ചത്.
അവസാന നിമിഷങ്ങളില്‍ അവസരത്തിനൊത്തുയര്‍ന്ന ചെല്‍സി സ്ലാവിയയുടെ മുന്നേറ്റങ്ങള്‍ ഫലപ്രദമായി തടഞ്ഞു.
പ്രീമിയര്‍ ലീഗില്‍ ഞായറാഴ്ച ഏകപക്ഷീയമായ രണ്ട് ഗോളിന് ലിവര്‍പൂളിനോട് തോറ്റ ടീമില്‍ അഞ്ചു മാറ്റങ്ങള്‍ വരുത്തിയാണ് ചെല്‍സി കോച്ച് മൗറിസിയോ സാരി ടീമിനെ ഇറക്കിയത്. ഏദന്‍ ഹസാഡിനെ വിങ്ങറായും ഒലിവര്‍ ജിരൂദിനെ മധ്യ സ്ട്രൈക്കറായും ഇറക്കി.
ചെല്‍സി സെമിയില്‍ ജര്‍മന്‍ ക്ലബ്ബായ എന്‍ട്രാച്ച് ഫ്രാങ്ക്ഫര്‍ട്ടിനെ നേരിടും. രണ്ടാം പാദ മത്സത്തില്‍ ബെനിഫിക്കയെ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക്് തോല്‍പ്പിച്ചാണ് എന്‍ട്രാച്ച് സെമിയിലെത്തിയത്. ഇതോടെ രണ്ട് പാദ ക്വാര്‍ട്ടര്‍ സമനില 2-2 ആയി. പക്ഷെ എവേ ഗോളിന്റെ പിന്‍ബലത്തില്‍ എന്‍ട്രാച്ച് സെമിയിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: